മോനേ മുത്തൂ, മോനിങ്ങടുത്ത് വാ.
വാസുവിന്റെ ചുമലില്‍ തല വെച്ചു പൊട്ടിക്കരയുകയായിരുന്ന മുത്തു, തേങ്ങല്‍ അടക്കിപ്പിടിച്ച് കൊണ്ട്, സാവകാശത്തില്‍ തലയുയര്‍ത്തി നോക്കി.
നാരായണന്‍ നായരാണ്! ഒരച്ഛനെ പോലെ, തന്നെ ഒരു പാടു സ്നേഹിക്കുന്ന മനുഷ്യന്‍. മുത്തു കള്ളിമുണ്ടിന്റെ ഒരു തല ഉയര്‍ത്തി കണ്ണീരു തുടച്ചു. പിന്നെ പതുക്കെ നാരായണന്‍ നായരുടെ പിന്നാലെ നടന്നു, വാസുവും.
ചുടലപ്പറമ്പിനു പുറത്തെത്തിയപ്പോള്‍, നാരായണന്‍ നായര്‍ പറഞ്ഞു, മോനെ മൂത്തൂ, വാ, വീട്ടില്‍ പോകാം. ജാനകിയും, സരളയും അവിടെ കരഞ്ഞിരുപ്പാണ്. നീയും വാടാ വാസ്വോ.
ഞാന്‍ വരുന്നില്ല നാരായണമ്മാവാ, എനിക്കിന്ന് നല്ല സുഖം തോന്നുന്നില്ല. വാസു ആദ്യം തന്നെ പറഞ്ഞു.
ഞാനും വരുന്നില്ല നാരായണമ്മാവാ, മുങ്ങി കുളിച്ച് വസ്ത്രം മാറി വീട്ടില്‍ ചെന്നൊന്നു കിടക്കട്ടെ, ചിലപ്പോളമ്മ വീട്ടില്‍ വരും എന്നെ കാണാന്‍, ഞാന്‍ എന്തു ചെയ്യുന്നുവെന്ന് നോക്കാൻ.. ..മുത്തു വീണ്ടും ഏങ്ങി കരയാന്‍ തുടങ്ങി.
എന്നാല്‍ നിങ്ങള്‍ വീട്ടിലേക്ക് ചെല്ല്. രാവിലെ മുതല്‍ രണ്ടു പേരും ഒന്നും കഴിച്ചിട്ടില്ലല്ലോ? ഞാന്‍ കടയില്‍ പോയി ഭക്ഷണവുമെടുത്ത് വരാം. അഥവാ എനിക്കു വരാന്‍ പറ്റിയില്ലേല്‍, ജാനകിയും, സരളയും കൂടി വരും. നാരായണന്‍ നായര്‍ മുത്തുവിനെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ച് വീണ്ടും ആശ്ലേഷിച്ചു. പിന്നെ പതുക്കെ നടന്നു, തന്റെ കടയിലേക്ക്.
വാസു മുന്നിലും, മുത്തു പിന്നിലായും ശ്മശാനത്തിന്റെ ഇടവഴിയിലൂടെ നടന്നു. പുറത്തെത്തിയപ്പോള്‍, അവരേയും കാത്തെന്ന പോലെ പോലീസ് ജീപ്പിനു മുന്‍പില്‍, കുട്ടന്‍ നായര്‍ നില്‍ക്കുന്നുണ്ടായിരുന്നു.
ഡാ വാസ്വോ, നീ മുത്തൂനേം വിളിച്ചുള്ളില്‍ കയറ്. ഞാന്‍ വീട്ടില്‍ കൊണ്ടുചെന്നാക്കാം, കുട്ടന്‍ നായര്‍ പറഞ്ഞു. കുട്ടന്നായരുടെ, കല്പനയെ നിരാകരിക്കാന്‍ മനസ്സില്ലാത്തതിനാല്‍ വാസു, മുത്തുവിന്റെ കൈ പിടിച്ച് വലിച്ച് മെല്ലെ പോലീസ് ജീപ്പിലേക്ക് കയറി.
ജീപ്പ് നെടുപുഴ കലുങ്കിന്നരുകില്‍ നിറുത്തി. കുട്ടന്‍ നായര്‍ പുറത്തിറങ്ങും മുന്‍പേ, മുത്തു വണ്ടിയില്‍ നിന്നിറങ്ങി വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു.
ഉം, നീയും പൊക്കോ വാസ്വോ എന്ന് പറഞ്ഞ് കുട്ടന്‍ നായര്‍ ജീപ്പിലേക്ക് തിരിച്ച് കയറി. മുത്തുവിന്റെ ഒപ്പം എത്തുവാനായി വാസു കാലുകൾ വലിച്ച് വച്ചല്പം വേഗത്തില്‍ തന്നെ നടന്നു.
വീട്ടിലെത്തിയപ്പോള്‍ അയല്‍പ്പക്കക്കാരിൽ പലരും അവിടെ ചുറ്റിപറ്റി നില്‍പ്പുണ്ടായിരുന്നു. എല്ലാവരുടേയും മുഖം ദുഖസാന്ദ്രം. എന്തൊക്കെ പറഞ്ഞാലും, സെല്‍വിയെ അയല്‍പ്പക്കക്കാര്‍ക്കെല്ലാം ഇഷ്ടമായിരുന്നു. എല്ലാവരുടേയും സഹായത്തിനായി, അവളാൽ കഴിയുന്നത് പോലെ, അവൾ എപ്പോഴുമുണ്ടായിരുന്നു, എന്നുമുണ്ടായിരുന്നു. പൈസയായും, അരിയായായും, പരിപ്പായും, പഞ്ചസാരയായും, ആവശ്യക്കാര്‍ക്കെല്ലാം സെൽവി അവളാല്‍ കഴിയുന്നതുപോലെ സഹായിക്കുകയും ചെയ്തിരുന്നു. ഒരു വ്യഭിചാരിണി എന്ന നിലയിലല്ല അയല്പക്കക്കാരിലാരും തന്നെ സെൽവിയെ കണ്ടിരുന്നത്, മറിച്ച് ഹെഡ്കോൺസ്റ്റബിൾ കുട്ടന്‍ നായരുടെ ഭാര്യ എന്ന രീതിയിൽ മാത്രമായിരുന്നു.
മുത്തൂ, നീ വാ, ഞങ്ങളുടെ വീട്ടിലേക്ക് വന്ന് വല്ലതും കഴിക്ക് എന്ന് പറഞ്ഞ് അവനെ വിളിക്കാന്‍ നിരവധി പേരുണ്ടായിരുന്നു.
മുത്തു എല്ലാവരോടുമായി സൌമ്യതയോടെ പറഞ്ഞു. എനിക്ക് വിശക്കണില്ല. ഒന്നു കുളിച്ചിട്ട് കുറച്ചേരം കിടക്കട്ടെ. നിങ്ങള് നിങ്ങടെ വീട്ടിലിക്ക് പൊയ്ക്കോ. എന്തേലും ആവശ്യം വന്നാല് ഞാന്‍ അങ്ങോട്ട് വരാം. ഇപ്പോളൊനിക്കൊന്നും വേണ്ട.
ആളുകള്‍ ഓരോരുത്തരായി പിരിഞ്ഞു പോയി. മുത്തുവും, വാസുവും തനിച്ചായി.
മുത്തുവേ, നീ വാ നമുക്ക് എന്റെ വീട്ടില്‍ പോകാം.
വേണ്ടടാ, നീ പൊയ്ക്കോ. ഞാന്‍ ഇന്നെങ്ങോട്ടുമില്ല. എനിക്കൊന്നു കുളിക്കണം, പിന്നെ തനിച്ചിരുന്നൊന്നു കരയണം. നീ പൊയ്ക്കോ വാസ്വോ, നീ പൊയ്ക്കോ. മുത്തു വീണ്ടും വിങ്ങി പൊട്ടി.
മുത്തുവിനെ തനിച്ച് വിട്ട് പോകാന്‍ മനസ്സില്ലായിരുന്നെങ്കിലും, ഈയൊരു അവസ്ഥയില്‍, തനിച്ചിരുന്ന് എല്ലാം മറന്നൊന്ന് വിങ്ങി പൊട്ടി കരയുന്നതാണ് മുത്തുവിനു നല്ലതെന്ന് വാസുവിനു തോന്നിയതിനാൽ, മുത്തുവിന്റെ ചുമലില്‍ കൈവച്ച് വാസു ഒന്നു മുറുകെ അമര്‍ത്തി, പിന്നെ ഒന്നും പറയാതെ ഇടവഴിയിലേക്കിറങ്ങി നടന്നു.
മുത്തു, ഉമ്മറതിണ്ണയിലേക്ക് കയറി. മടിശീല നിവര്‍ത്തി, ഒരു ബീഡിയെടുത്ത് കത്തിച്ചു. പുകയൂതിവിട്ടുകൊണ്ട് വെറുതെ പാടത്തേക്ക് നോക്കി ഇരുന്നു.
ജാനകിയും, സരളയും, പാടവരമ്പിലൂടെ ചോറ്റ് പാത്രം തൂക്കി നടന്നു വരുന്നതും, അവര്‍ അവന്റെ വീട്ടു പടിക്കലെത്തിയതും അവന്‍ അറിഞ്ഞില്ല. അവന്റെ കണ്ണുകള്‍ അവരെ നോക്കുന്നുണ്ടായിരുന്നെങ്കിലും, അവന്റെ മനസ്സ് മറ്റേതോ ചിന്തകളില്‍ വ്യാപരിക്കുകയായിരുന്നു.
മുത്തൂ, മോനെ, എന്തൊരിരിപ്പാ നീയിത് മോനെ.
ജാനകിയമ്മ വിളിച്ചു.
കയ്യിലിരുന്ന് പുകയുന്ന ബീഡിക്കുറ്റി മുത്തു മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. പിന്നെ തിണ്ണയില്‍ നിന്നും മുറ്റത്തേക്കിറങ്ങി.
മോനെ, കഴിഞ്ഞതെല്ലാം കഴിഞ്ഞു. വരാനുള്ളത് വഴിയില്‍ തങ്ങില്ല്യാല്ലോ. നീ ഇങ്ങനെ വയറും വിശന്നിരുന്നിട്ടെന്താ കാര്യം. നീ പോയി കുളിച്ച് വാ, ജാന്വോമ്മായി ചോറ് കൊണ്ട് വന്നിട്ടുണ്ട്. വല്ലതും കഴിച്ച് കുറച്ച് നേരം മയങ്ങാന്‍ നോക്ക്. അപ്പോഴേക്കും, കട, ചന്ദ്രനെ ഏല്‍പ്പിച്ചിട്ട് നാരായണേട്ടനും വരും.
എനിക്ക് വിശപ്പില്ല ജാന്വേമ്മായി.
എന്നു പറഞ്ഞാല്‍ എങ്ങനാ. രാവിലെ മുതല്‍ ജലപാനം കഴിച്ചിട്ടുണ്ടോ നീയ്യ്? ചെല്ല്, വേഗം ചെന്ന് കുളിച്ച് വാ.
ഡീ സരളേ, നീ, മുത്തൂന് കിണറ്റില്‍ നിന്നും വെള്ളം കോരി വക്ക്.
സരള, കിണറ്റിന്‍ വക്കത്തേക്ക് നടന്നു. പാളയില്‍ വെള്ളം കോരി, ബക്കറ്റിൽ ഒഴിച്ചു നിറച്ചു. ബക്കറ്റെടുത്ത് കുളിപ്പുരക്കുള്ളില്‍ വച്ച്, കൈ പാവാടതുമ്പില്‍ തുടച്ചവൾ മടങ്ങി വന്നു. വെള്ളം കോരി വച്ചമ്മേ.
നീ അകത്ത് നിന്നാ തോര്‍ത്ത് മുണ്ടെടുത്ത് അവന് കൊടുക്കു പെണ്ണേ.
സരള അകത്തു കയറി, അഴയില്‍ ഞാത്തിയിരുന്ന തോര്‍ത്ത്മുണ്ട് കൊണ്ട് വന്ന് മുത്തുവിന്റെ കയ്യില്‍ കൊടുത്തു.
മോന്‍ പോയി കുളിച്ചിട്ട് വാ. മാറ്റാനുള്ള തുണിയും എടുത്തോ. കുളിച്ച് തുണി മാറി, മുഷിഞ്ഞ തുണി അവിടെ കുളിപ്പുരയിലെ ചട്ടിയില്‍ ഇട്ടോ. അതലക്കിയിടാം.
മടിച്ചു മടിച്ചാണെങ്കിലും, മാറ്റാനുള്ള കൈലിയുമെടുത്ത് മുത്തു കുളിപ്പുരയിലേക്ക് നടന്നു.
മുത്തു കുളിച്ച് കൈലി മാറി വന്നപ്പോഴേക്കും, സരള വാഴയില തുടച്ച് ഉമ്മറത്ത് വച്ചു. മുത്തു ഇലക്ക് മുന്‍പിലിരുന്നു. ജാനകിയമ്മ, ചോറ്റു പാത്രം തുറന്ന് ചോറും, സാമ്പാറും, ചമ്മന്തിയും വിളമ്പി.
ഇലയിലെ ചോറില്‍ കൈവിരലുകളിട്ട് പരതിയതല്ലാതെ, ഒരുരള പോലും മുത്തു കഴിച്ചില്ല.
മോനെ, രണ്ടുരളയെങ്കിലും കഴിക്ക് നീയ്യ്. ഇങ്ങനെ പട്ടിണി കിടന്നിട്ടെന്താ കാര്യം. ജാനകിയമ്മ മുത്തുവിനെ നിര്‍ബന്ധിച്ചു.
ജാന്വേമ്മായി, എന്റെ അമ്മ. മുത്തു വീണ്ടും കൊച്ചു പിള്ളാരെ പോലെ വിതുമ്പി. പിന്നെ കൈലിരുന്ന ചോറുരുള തിരിച്ച് ഇലയിലേക്കിട്ട് എഴുന്നേറ്റു. കിണറ്റിന്‍ കരയില്‍ പോയി കൈ കഴുകി, ഒരു പാള വെള്ളം കോരി, വയര്‍ നിറയുവോളം കുടിച്ച്. തിരികെ വന്ന് തിണ്ണയിലിരുന്നു.
ജാനകിയമ്മ താഴെ ഇരുന്ന് ഓരോന്നായി പതം പറയുവാന്‍ തുടങ്ങി.
ഇലയെടുത്ത് പിന്നാമ്പുറത്തിട്ട്, മുത്തുവിന്റെ മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കി തോരാനിട്ട് സരള മടങ്ങി വന്നപ്പോഴും ജാനകിയമ്മ പതം പറഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു. ഒന്നും കേള്‍ക്കാത്തതുപോലെ, ശൂന്യതയില്‍ മിഴികൾ നട്ട്, മുത്തു, ഉമ്മറത്തിണ്ണയില്‍ ഇരുന്നു.
ഞങ്ങള്‍ പോട്ടെ മോനെ, ജാനകിയമ്മ മുത്തുവിനോട് പറഞ്ഞു.
യാതൊരുവികാരവുമില്ലാതെ, മുത്തു തലയാട്ടി.
സരളക്ക് മുത്തുവിനെ അവിടെ തനിച്ചാക്കി പോകാന്‍ ഒരു വിഷമം, ആയതിനാല്‍ അവള്‍ അമ്മയോട് പറഞ്ഞു, അമ്മേ അച്ഛന്‍ വന്നിട്ടു നമുക്കു പോയാൽ പോരെ?
വേണ്ട മോളെ, അവന്‍ ഒന്നുറങ്ങട്ടെ. അച്ഛന് കട ഏല്പിക്കാന്‍ ആ ചന്ദ്രനെ കണ്ടു കിട്ടിയിട്ടുണ്ടാവില്ല. നമുക്ക് കടയിലേക്ക് പോകാം, അപ്പോള്‍ അച്ഛന് ഇങ്ങോട്ട് വരാമല്ലോയെന്നും പറഞ്ഞ്, ജാനകിയമ്മ മുന്നോട്ട് നടന്നു. മുത്തുവിനെ തിരിഞ്ഞു നോക്കി കൊണ്ട് സരളയും അമ്മയുടെ പിറകെ നടന്നു.
വൈകുന്നേരം, നാരായണന്‍ നായര്‍ മുത്തുവിന്റെ വീട്ടിലേക്ക് വന്നപ്പോള്‍, അവന്‍, ഉമ്മറക്കോലായില്‍ കിടന്ന് നല്ല ഉറക്കം. ഒന്നു രണ്ട് പ്രാവശ്യം മുരടനക്കി നോക്കി. ഇല്ല എഴുന്നേല്‍ക്കുന്നില്ല. അവന്‍ ഉറങ്ങട്ടെ എന്നു കരുതി നാരായണന്‍ നായര്‍ തിരികെ തന്റെ കടയിലേക്ക് പോയി.
സമയം സന്ധ്യയായി. ചുറ്റും ഇരുട്ടു പരക്കാൻ തുടങ്ങി. വാസുവും, ശശിയും, തൂക്കു പാത്രത്തില്‍ ചായയുമായി വന്നപ്പോഴും, മുത്തു നല്ല ഉറക്കം തന്നെ. അവര്‍, മുത്തുവിനെ വിളിച്ചെഴുന്നേല്‍പ്പിച്ചു.
വാസു അകത്തു ചെന്ന് ഗ്ലാസ്സെടുത്ത് തൂക്കു പാത്രത്തില്‍ നിന്നും ചായ പകര്‍ത്തി മുത്തുവിനു നല്‍കി. ഒരക്ഷരം പോലും ഉരിയാടാതെ മുത്തു ചായ കുടിച്ചെഴുന്നേറ്റു. മുറ്റത്തേക്കിറങ്ങി. അടുക്കളവശത്ത് കിടന്നിരുന്ന ഒരു മെടഞ്ഞ ഓല വലിച്ച് മാവിന്റെ ചുവട്ടിലിട്ട് അതിന്റെ മുകളിലിരുന്നു.
ശശിയും, വാസുവും, എന്തു ചെയ്യണമെന്നറിയാതെ മുത്തുവിന്റെ അരികില്‍ വന്ന് നിന്നു, പിന്നീടവന്റെ അടുത്തായി ആ ഓലയിൽ ഇരുന്നു.
മുത്തൂ, നീ എന്തേലും കഴിക്ക്. ഞങ്ങള്‍ പോയി ഭക്ഷണം വാങ്ങി കൊണ്ട് വരാം. രാവിലെ മുതല്‍ നീ ഒന്നും കഴിച്ചിട്ടില്ലല്ലോ?
വേണ്ട. ഇന്നെന്തായാലും ഞാന്‍ ഒന്നും കഴിക്കുന്നില്ല. നിങ്ങള്‍ പൊയ്ക്കോള്ളൂ, ഞാന്‍ കുറച്ചൂടെ ഒന്നു കിടക്കട്ടെ.
ഇനി അവനോട് എന്തേലും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് അവര്‍ക്ക് തോന്നിയതിനാല്‍, ശശിയും, വാസുവും, യാത്ര പറഞ്ഞ്, തിണ്ണമേൽ വച്ചിരുന്ന ചായകൊണ്ടു വന്ന തൂക്കു പാത്രവും എടുത്ത്, ഇടവഴിയിലേക്കിറങ്ങി.
മുത്തു, മാവിന്‍ ചുവട്ടിലിട്ട ആ ഓലക്കീറിൽ തനിച്ചായി. ആകാശത്തുള്ള നക്ഷത്രങ്ങളേയും, ചന്ദ്രനേയും നോക്കി മുത്തു വെറുതെയാ ഓലക്കീറിൽ കിടന്നു. സമയം രാത്രിയായി. വെളുത്ത വാവു കഴിഞ്ഞിട്ടധികമായിട്ടില്ലാത്തതിനാല്‍ നിലാവെളിച്ചം അവിടമാകെ നിറഞ്ഞു നിന്നിരുന്നു.
മുത്തു എഴുന്നേറ്റ്, വീട്ടിന്നകത്തേക്ക് കയറി. മണ്ണെണ്ണ വിളക്ക് കത്തിച്ചു. പായ നിവര്‍ത്തിയിട്ടതില്‍ വിരിപ്പു വിരിച്ചു, പിന്നെ കൈ തലയിണയാക്കി അതിൽ കിടന്നു. "വര്‍ഷങ്ങളോളമായി രാത്രിയില്‍ വീട്ടില്‍, തനിച്ചു കിടന്നിട്ടും, ഒരിക്കൽ പോലും തോന്നാത്രയും ഏകാന്തത, മുത്തുവിനു, അന്നാദ്യമായി ജീവിതത്തിൽ അന്നനുഭവപെട്ടു".
രാവിലെ, കട്ടന്‍ കാപ്പി അനത്തുവാനായി, തന്റെ മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കുവാനായി, മുറ്റമടിക്കുവാനായി, ചോറു വക്കുവാനായി, താന്‍ ചൂണ്ടി കൊണ്ടു വരുന്ന മീന്‍, കറി വയ്ക്കുവാനായി, താൻ സമ്പാദിക്കുന്ന കാശിൽ നിന്ന് കുറച്ച്, ഇടക്കെങ്കിലും കൊടുക്കുവാനായി, പനിച്ചു വിറച്ചു കിടക്കുന്ന സമയത്ത് തനിക്കല്പം ചുക്കു കാപ്പി കാച്ചു തരുവാനായി, നിത്യവും വൈകുന്നേരം ശണ്ട കൂടുവാനായി, ഇനി മുതല്‍ അമ്മയില്ല. തനിക്കമ്മയില്ല!
എനിക്കാരുമില്ല! ഒറ്റ ദിവസത്തിൽ ഞാനൊരനാഥനായി പോയല്ലോ! വലിയ വായില്‍ അലറികരഞ്ഞു കൊണ്ട് മുത്തു പായില്‍ ചുരുണ്ടു കൂടി കിടന്നു.
തുടരും...
വാസുവിന്റെ ചുമലില്‍ തല വെച്ചു പൊട്ടിക്കരയുകയായിരുന്ന മുത്തു, തേങ്ങല്‍ അടക്കിപ്പിടിച്ച് കൊണ്ട്, സാവകാശത്തില്‍ തലയുയര്‍ത്തി നോക്കി.
നാരായണന്‍ നായരാണ്! ഒരച്ഛനെ പോലെ, തന്നെ ഒരു പാടു സ്നേഹിക്കുന്ന മനുഷ്യന്‍. മുത്തു കള്ളിമുണ്ടിന്റെ ഒരു തല ഉയര്‍ത്തി കണ്ണീരു തുടച്ചു. പിന്നെ പതുക്കെ നാരായണന്‍ നായരുടെ പിന്നാലെ നടന്നു, വാസുവും.
ചുടലപ്പറമ്പിനു പുറത്തെത്തിയപ്പോള്‍, നാരായണന്‍ നായര്‍ പറഞ്ഞു, മോനെ മൂത്തൂ, വാ, വീട്ടില്‍ പോകാം. ജാനകിയും, സരളയും അവിടെ കരഞ്ഞിരുപ്പാണ്. നീയും വാടാ വാസ്വോ.
ഞാന്‍ വരുന്നില്ല നാരായണമ്മാവാ, എനിക്കിന്ന് നല്ല സുഖം തോന്നുന്നില്ല. വാസു ആദ്യം തന്നെ പറഞ്ഞു.
ഞാനും വരുന്നില്ല നാരായണമ്മാവാ, മുങ്ങി കുളിച്ച് വസ്ത്രം മാറി വീട്ടില്‍ ചെന്നൊന്നു കിടക്കട്ടെ, ചിലപ്പോളമ്മ വീട്ടില്‍ വരും എന്നെ കാണാന്‍, ഞാന്‍ എന്തു ചെയ്യുന്നുവെന്ന് നോക്കാൻ.. ..മുത്തു വീണ്ടും ഏങ്ങി കരയാന്‍ തുടങ്ങി.
എന്നാല്‍ നിങ്ങള്‍ വീട്ടിലേക്ക് ചെല്ല്. രാവിലെ മുതല്‍ രണ്ടു പേരും ഒന്നും കഴിച്ചിട്ടില്ലല്ലോ? ഞാന്‍ കടയില്‍ പോയി ഭക്ഷണവുമെടുത്ത് വരാം. അഥവാ എനിക്കു വരാന്‍ പറ്റിയില്ലേല്‍, ജാനകിയും, സരളയും കൂടി വരും. നാരായണന്‍ നായര്‍ മുത്തുവിനെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ച് വീണ്ടും ആശ്ലേഷിച്ചു. പിന്നെ പതുക്കെ നടന്നു, തന്റെ കടയിലേക്ക്.
വാസു മുന്നിലും, മുത്തു പിന്നിലായും ശ്മശാനത്തിന്റെ ഇടവഴിയിലൂടെ നടന്നു. പുറത്തെത്തിയപ്പോള്‍, അവരേയും കാത്തെന്ന പോലെ പോലീസ് ജീപ്പിനു മുന്‍പില്‍, കുട്ടന്‍ നായര്‍ നില്‍ക്കുന്നുണ്ടായിരുന്നു.
ഡാ വാസ്വോ, നീ മുത്തൂനേം വിളിച്ചുള്ളില്‍ കയറ്. ഞാന്‍ വീട്ടില്‍ കൊണ്ടുചെന്നാക്കാം, കുട്ടന്‍ നായര്‍ പറഞ്ഞു. കുട്ടന്നായരുടെ, കല്പനയെ നിരാകരിക്കാന്‍ മനസ്സില്ലാത്തതിനാല്‍ വാസു, മുത്തുവിന്റെ കൈ പിടിച്ച് വലിച്ച് മെല്ലെ പോലീസ് ജീപ്പിലേക്ക് കയറി.
ജീപ്പ് നെടുപുഴ കലുങ്കിന്നരുകില്‍ നിറുത്തി. കുട്ടന്‍ നായര്‍ പുറത്തിറങ്ങും മുന്‍പേ, മുത്തു വണ്ടിയില്‍ നിന്നിറങ്ങി വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു.
ഉം, നീയും പൊക്കോ വാസ്വോ എന്ന് പറഞ്ഞ് കുട്ടന്‍ നായര്‍ ജീപ്പിലേക്ക് തിരിച്ച് കയറി. മുത്തുവിന്റെ ഒപ്പം എത്തുവാനായി വാസു കാലുകൾ വലിച്ച് വച്ചല്പം വേഗത്തില്‍ തന്നെ നടന്നു.
വീട്ടിലെത്തിയപ്പോള്‍ അയല്‍പ്പക്കക്കാരിൽ പലരും അവിടെ ചുറ്റിപറ്റി നില്‍പ്പുണ്ടായിരുന്നു. എല്ലാവരുടേയും മുഖം ദുഖസാന്ദ്രം. എന്തൊക്കെ പറഞ്ഞാലും, സെല്‍വിയെ അയല്‍പ്പക്കക്കാര്‍ക്കെല്ലാം ഇഷ്ടമായിരുന്നു. എല്ലാവരുടേയും സഹായത്തിനായി, അവളാൽ കഴിയുന്നത് പോലെ, അവൾ എപ്പോഴുമുണ്ടായിരുന്നു, എന്നുമുണ്ടായിരുന്നു. പൈസയായും, അരിയായായും, പരിപ്പായും, പഞ്ചസാരയായും, ആവശ്യക്കാര്‍ക്കെല്ലാം സെൽവി അവളാല്‍ കഴിയുന്നതുപോലെ സഹായിക്കുകയും ചെയ്തിരുന്നു. ഒരു വ്യഭിചാരിണി എന്ന നിലയിലല്ല അയല്പക്കക്കാരിലാരും തന്നെ സെൽവിയെ കണ്ടിരുന്നത്, മറിച്ച് ഹെഡ്കോൺസ്റ്റബിൾ കുട്ടന്‍ നായരുടെ ഭാര്യ എന്ന രീതിയിൽ മാത്രമായിരുന്നു.
മുത്തൂ, നീ വാ, ഞങ്ങളുടെ വീട്ടിലേക്ക് വന്ന് വല്ലതും കഴിക്ക് എന്ന് പറഞ്ഞ് അവനെ വിളിക്കാന്‍ നിരവധി പേരുണ്ടായിരുന്നു.
മുത്തു എല്ലാവരോടുമായി സൌമ്യതയോടെ പറഞ്ഞു. എനിക്ക് വിശക്കണില്ല. ഒന്നു കുളിച്ചിട്ട് കുറച്ചേരം കിടക്കട്ടെ. നിങ്ങള് നിങ്ങടെ വീട്ടിലിക്ക് പൊയ്ക്കോ. എന്തേലും ആവശ്യം വന്നാല് ഞാന്‍ അങ്ങോട്ട് വരാം. ഇപ്പോളൊനിക്കൊന്നും വേണ്ട.
ആളുകള്‍ ഓരോരുത്തരായി പിരിഞ്ഞു പോയി. മുത്തുവും, വാസുവും തനിച്ചായി.
മുത്തുവേ, നീ വാ നമുക്ക് എന്റെ വീട്ടില്‍ പോകാം.
വേണ്ടടാ, നീ പൊയ്ക്കോ. ഞാന്‍ ഇന്നെങ്ങോട്ടുമില്ല. എനിക്കൊന്നു കുളിക്കണം, പിന്നെ തനിച്ചിരുന്നൊന്നു കരയണം. നീ പൊയ്ക്കോ വാസ്വോ, നീ പൊയ്ക്കോ. മുത്തു വീണ്ടും വിങ്ങി പൊട്ടി.
മുത്തുവിനെ തനിച്ച് വിട്ട് പോകാന്‍ മനസ്സില്ലായിരുന്നെങ്കിലും, ഈയൊരു അവസ്ഥയില്‍, തനിച്ചിരുന്ന് എല്ലാം മറന്നൊന്ന് വിങ്ങി പൊട്ടി കരയുന്നതാണ് മുത്തുവിനു നല്ലതെന്ന് വാസുവിനു തോന്നിയതിനാൽ, മുത്തുവിന്റെ ചുമലില്‍ കൈവച്ച് വാസു ഒന്നു മുറുകെ അമര്‍ത്തി, പിന്നെ ഒന്നും പറയാതെ ഇടവഴിയിലേക്കിറങ്ങി നടന്നു.
മുത്തു, ഉമ്മറതിണ്ണയിലേക്ക് കയറി. മടിശീല നിവര്‍ത്തി, ഒരു ബീഡിയെടുത്ത് കത്തിച്ചു. പുകയൂതിവിട്ടുകൊണ്ട് വെറുതെ പാടത്തേക്ക് നോക്കി ഇരുന്നു.
ജാനകിയും, സരളയും, പാടവരമ്പിലൂടെ ചോറ്റ് പാത്രം തൂക്കി നടന്നു വരുന്നതും, അവര്‍ അവന്റെ വീട്ടു പടിക്കലെത്തിയതും അവന്‍ അറിഞ്ഞില്ല. അവന്റെ കണ്ണുകള്‍ അവരെ നോക്കുന്നുണ്ടായിരുന്നെങ്കിലും, അവന്റെ മനസ്സ് മറ്റേതോ ചിന്തകളില്‍ വ്യാപരിക്കുകയായിരുന്നു.
മുത്തൂ, മോനെ, എന്തൊരിരിപ്പാ നീയിത് മോനെ.
ജാനകിയമ്മ വിളിച്ചു.
കയ്യിലിരുന്ന് പുകയുന്ന ബീഡിക്കുറ്റി മുത്തു മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. പിന്നെ തിണ്ണയില്‍ നിന്നും മുറ്റത്തേക്കിറങ്ങി.
മോനെ, കഴിഞ്ഞതെല്ലാം കഴിഞ്ഞു. വരാനുള്ളത് വഴിയില്‍ തങ്ങില്ല്യാല്ലോ. നീ ഇങ്ങനെ വയറും വിശന്നിരുന്നിട്ടെന്താ കാര്യം. നീ പോയി കുളിച്ച് വാ, ജാന്വോമ്മായി ചോറ് കൊണ്ട് വന്നിട്ടുണ്ട്. വല്ലതും കഴിച്ച് കുറച്ച് നേരം മയങ്ങാന്‍ നോക്ക്. അപ്പോഴേക്കും, കട, ചന്ദ്രനെ ഏല്‍പ്പിച്ചിട്ട് നാരായണേട്ടനും വരും.
എനിക്ക് വിശപ്പില്ല ജാന്വേമ്മായി.
എന്നു പറഞ്ഞാല്‍ എങ്ങനാ. രാവിലെ മുതല്‍ ജലപാനം കഴിച്ചിട്ടുണ്ടോ നീയ്യ്? ചെല്ല്, വേഗം ചെന്ന് കുളിച്ച് വാ.
ഡീ സരളേ, നീ, മുത്തൂന് കിണറ്റില്‍ നിന്നും വെള്ളം കോരി വക്ക്.
സരള, കിണറ്റിന്‍ വക്കത്തേക്ക് നടന്നു. പാളയില്‍ വെള്ളം കോരി, ബക്കറ്റിൽ ഒഴിച്ചു നിറച്ചു. ബക്കറ്റെടുത്ത് കുളിപ്പുരക്കുള്ളില്‍ വച്ച്, കൈ പാവാടതുമ്പില്‍ തുടച്ചവൾ മടങ്ങി വന്നു. വെള്ളം കോരി വച്ചമ്മേ.
നീ അകത്ത് നിന്നാ തോര്‍ത്ത് മുണ്ടെടുത്ത് അവന് കൊടുക്കു പെണ്ണേ.
സരള അകത്തു കയറി, അഴയില്‍ ഞാത്തിയിരുന്ന തോര്‍ത്ത്മുണ്ട് കൊണ്ട് വന്ന് മുത്തുവിന്റെ കയ്യില്‍ കൊടുത്തു.
മോന്‍ പോയി കുളിച്ചിട്ട് വാ. മാറ്റാനുള്ള തുണിയും എടുത്തോ. കുളിച്ച് തുണി മാറി, മുഷിഞ്ഞ തുണി അവിടെ കുളിപ്പുരയിലെ ചട്ടിയില്‍ ഇട്ടോ. അതലക്കിയിടാം.
മടിച്ചു മടിച്ചാണെങ്കിലും, മാറ്റാനുള്ള കൈലിയുമെടുത്ത് മുത്തു കുളിപ്പുരയിലേക്ക് നടന്നു.
മുത്തു കുളിച്ച് കൈലി മാറി വന്നപ്പോഴേക്കും, സരള വാഴയില തുടച്ച് ഉമ്മറത്ത് വച്ചു. മുത്തു ഇലക്ക് മുന്‍പിലിരുന്നു. ജാനകിയമ്മ, ചോറ്റു പാത്രം തുറന്ന് ചോറും, സാമ്പാറും, ചമ്മന്തിയും വിളമ്പി.
ഇലയിലെ ചോറില്‍ കൈവിരലുകളിട്ട് പരതിയതല്ലാതെ, ഒരുരള പോലും മുത്തു കഴിച്ചില്ല.
മോനെ, രണ്ടുരളയെങ്കിലും കഴിക്ക് നീയ്യ്. ഇങ്ങനെ പട്ടിണി കിടന്നിട്ടെന്താ കാര്യം. ജാനകിയമ്മ മുത്തുവിനെ നിര്‍ബന്ധിച്ചു.
ജാന്വേമ്മായി, എന്റെ അമ്മ. മുത്തു വീണ്ടും കൊച്ചു പിള്ളാരെ പോലെ വിതുമ്പി. പിന്നെ കൈലിരുന്ന ചോറുരുള തിരിച്ച് ഇലയിലേക്കിട്ട് എഴുന്നേറ്റു. കിണറ്റിന്‍ കരയില്‍ പോയി കൈ കഴുകി, ഒരു പാള വെള്ളം കോരി, വയര്‍ നിറയുവോളം കുടിച്ച്. തിരികെ വന്ന് തിണ്ണയിലിരുന്നു.
ജാനകിയമ്മ താഴെ ഇരുന്ന് ഓരോന്നായി പതം പറയുവാന്‍ തുടങ്ങി.
ഇലയെടുത്ത് പിന്നാമ്പുറത്തിട്ട്, മുത്തുവിന്റെ മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കി തോരാനിട്ട് സരള മടങ്ങി വന്നപ്പോഴും ജാനകിയമ്മ പതം പറഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു. ഒന്നും കേള്‍ക്കാത്തതുപോലെ, ശൂന്യതയില്‍ മിഴികൾ നട്ട്, മുത്തു, ഉമ്മറത്തിണ്ണയില്‍ ഇരുന്നു.
ഞങ്ങള്‍ പോട്ടെ മോനെ, ജാനകിയമ്മ മുത്തുവിനോട് പറഞ്ഞു.
യാതൊരുവികാരവുമില്ലാതെ, മുത്തു തലയാട്ടി.
സരളക്ക് മുത്തുവിനെ അവിടെ തനിച്ചാക്കി പോകാന്‍ ഒരു വിഷമം, ആയതിനാല്‍ അവള്‍ അമ്മയോട് പറഞ്ഞു, അമ്മേ അച്ഛന്‍ വന്നിട്ടു നമുക്കു പോയാൽ പോരെ?
വേണ്ട മോളെ, അവന്‍ ഒന്നുറങ്ങട്ടെ. അച്ഛന് കട ഏല്പിക്കാന്‍ ആ ചന്ദ്രനെ കണ്ടു കിട്ടിയിട്ടുണ്ടാവില്ല. നമുക്ക് കടയിലേക്ക് പോകാം, അപ്പോള്‍ അച്ഛന് ഇങ്ങോട്ട് വരാമല്ലോയെന്നും പറഞ്ഞ്, ജാനകിയമ്മ മുന്നോട്ട് നടന്നു. മുത്തുവിനെ തിരിഞ്ഞു നോക്കി കൊണ്ട് സരളയും അമ്മയുടെ പിറകെ നടന്നു.
വൈകുന്നേരം, നാരായണന്‍ നായര്‍ മുത്തുവിന്റെ വീട്ടിലേക്ക് വന്നപ്പോള്‍, അവന്‍, ഉമ്മറക്കോലായില്‍ കിടന്ന് നല്ല ഉറക്കം. ഒന്നു രണ്ട് പ്രാവശ്യം മുരടനക്കി നോക്കി. ഇല്ല എഴുന്നേല്‍ക്കുന്നില്ല. അവന്‍ ഉറങ്ങട്ടെ എന്നു കരുതി നാരായണന്‍ നായര്‍ തിരികെ തന്റെ കടയിലേക്ക് പോയി.
സമയം സന്ധ്യയായി. ചുറ്റും ഇരുട്ടു പരക്കാൻ തുടങ്ങി. വാസുവും, ശശിയും, തൂക്കു പാത്രത്തില്‍ ചായയുമായി വന്നപ്പോഴും, മുത്തു നല്ല ഉറക്കം തന്നെ. അവര്‍, മുത്തുവിനെ വിളിച്ചെഴുന്നേല്‍പ്പിച്ചു.
വാസു അകത്തു ചെന്ന് ഗ്ലാസ്സെടുത്ത് തൂക്കു പാത്രത്തില്‍ നിന്നും ചായ പകര്‍ത്തി മുത്തുവിനു നല്‍കി. ഒരക്ഷരം പോലും ഉരിയാടാതെ മുത്തു ചായ കുടിച്ചെഴുന്നേറ്റു. മുറ്റത്തേക്കിറങ്ങി. അടുക്കളവശത്ത് കിടന്നിരുന്ന ഒരു മെടഞ്ഞ ഓല വലിച്ച് മാവിന്റെ ചുവട്ടിലിട്ട് അതിന്റെ മുകളിലിരുന്നു.
ശശിയും, വാസുവും, എന്തു ചെയ്യണമെന്നറിയാതെ മുത്തുവിന്റെ അരികില്‍ വന്ന് നിന്നു, പിന്നീടവന്റെ അടുത്തായി ആ ഓലയിൽ ഇരുന്നു.
മുത്തൂ, നീ എന്തേലും കഴിക്ക്. ഞങ്ങള്‍ പോയി ഭക്ഷണം വാങ്ങി കൊണ്ട് വരാം. രാവിലെ മുതല്‍ നീ ഒന്നും കഴിച്ചിട്ടില്ലല്ലോ?
വേണ്ട. ഇന്നെന്തായാലും ഞാന്‍ ഒന്നും കഴിക്കുന്നില്ല. നിങ്ങള്‍ പൊയ്ക്കോള്ളൂ, ഞാന്‍ കുറച്ചൂടെ ഒന്നു കിടക്കട്ടെ.
ഇനി അവനോട് എന്തേലും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് അവര്‍ക്ക് തോന്നിയതിനാല്‍, ശശിയും, വാസുവും, യാത്ര പറഞ്ഞ്, തിണ്ണമേൽ വച്ചിരുന്ന ചായകൊണ്ടു വന്ന തൂക്കു പാത്രവും എടുത്ത്, ഇടവഴിയിലേക്കിറങ്ങി.
മുത്തു, മാവിന്‍ ചുവട്ടിലിട്ട ആ ഓലക്കീറിൽ തനിച്ചായി. ആകാശത്തുള്ള നക്ഷത്രങ്ങളേയും, ചന്ദ്രനേയും നോക്കി മുത്തു വെറുതെയാ ഓലക്കീറിൽ കിടന്നു. സമയം രാത്രിയായി. വെളുത്ത വാവു കഴിഞ്ഞിട്ടധികമായിട്ടില്ലാത്തതിനാല്‍ നിലാവെളിച്ചം അവിടമാകെ നിറഞ്ഞു നിന്നിരുന്നു.
മുത്തു എഴുന്നേറ്റ്, വീട്ടിന്നകത്തേക്ക് കയറി. മണ്ണെണ്ണ വിളക്ക് കത്തിച്ചു. പായ നിവര്‍ത്തിയിട്ടതില്‍ വിരിപ്പു വിരിച്ചു, പിന്നെ കൈ തലയിണയാക്കി അതിൽ കിടന്നു. "വര്‍ഷങ്ങളോളമായി രാത്രിയില്‍ വീട്ടില്‍, തനിച്ചു കിടന്നിട്ടും, ഒരിക്കൽ പോലും തോന്നാത്രയും ഏകാന്തത, മുത്തുവിനു, അന്നാദ്യമായി ജീവിതത്തിൽ അന്നനുഭവപെട്ടു".
രാവിലെ, കട്ടന്‍ കാപ്പി അനത്തുവാനായി, തന്റെ മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കുവാനായി, മുറ്റമടിക്കുവാനായി, ചോറു വക്കുവാനായി, താന്‍ ചൂണ്ടി കൊണ്ടു വരുന്ന മീന്‍, കറി വയ്ക്കുവാനായി, താൻ സമ്പാദിക്കുന്ന കാശിൽ നിന്ന് കുറച്ച്, ഇടക്കെങ്കിലും കൊടുക്കുവാനായി, പനിച്ചു വിറച്ചു കിടക്കുന്ന സമയത്ത് തനിക്കല്പം ചുക്കു കാപ്പി കാച്ചു തരുവാനായി, നിത്യവും വൈകുന്നേരം ശണ്ട കൂടുവാനായി, ഇനി മുതല്‍ അമ്മയില്ല. തനിക്കമ്മയില്ല!
എനിക്കാരുമില്ല! ഒറ്റ ദിവസത്തിൽ ഞാനൊരനാഥനായി പോയല്ലോ! വലിയ വായില്‍ അലറികരഞ്ഞു കൊണ്ട് മുത്തു പായില്‍ ചുരുണ്ടു കൂടി കിടന്നു.
തുടരും...