Wednesday, June 27, 2007

ഒത്തൊരുമ

ദില്ലിയിലെ കല്‍ക്കാജിയില്‍, സുഹൃത്തായ ഡൊമിനിയുമൊത്ത് താമസിക്കുന്ന സമയം. താമസം എന്നു പറഞ്ഞാല്‍ വെറും താമസമല്ലാ. മഹാ ആര്‍ഭാടം! ഒരേ ഒരു മുറി. അതാണ് ഞങ്ങളുടെ ഡ്രോയിങ്ങ് കം ഡൈനിങ്ങ്, കം കിച്ചന്‍ കം സ്റ്റോര്‍ റൂം, കം ഗസ്റ്റ് റൂം കം പൂജാ റൂം കം സര്‍വ്വസ്വം. പക്ഷെ ബാത്രൂം കം ടോയലറ്റ് ദൈവസഹായത്തില്‍ അതായിരുന്നില്ല, വേറെയൊരെണ്ണം ഉണ്ടായിരുന്നു. അപ്പോ പറഞ്ഞ് വന്നത് റൂമിനെ കുറിച്ച്, അതെ, വളരെ സ്പേഷ്യസ് റൂം. രണ്ട് കട്ടില് മുറിയുടെ രണ്ട് വശത്തായി‍, ഒരു മൂലക്കില്‍ മണ്ണെണ്ണയുടെ എയര്‍ അടിച്ചു കത്തിക്കുന്ന സ്റ്റൌ. മറ്റേ മൂലക്കില്‍, വെള്ളം മാത്രം തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന റെഫ്രിജറേറ്റര്‍ അഥവാ മണ്‍കൂജ, അതിന്റെ ഇടയില്‍ ബക്കറ്റ്, പാത്രങ്ങള്‍, തുടങ്ങിയ പാചക സാമഗ്രികള്‍. എന്തിനധികം പറയുന്നു, ഒരുമയുണ്ടെങ്കില്‍ ഒരു മുറി തന്നെ ധാരാളം എന്ന പോളിസി പ്രകാരം, വീക്കെന്റുകളില്‍ ഞങ്ങളുടെ പാലസിലേക്ക് രണ്ടും, മൂന്നും സുഹൃത്തുക്കള്‍ വരെ വരുകയും താമസിച്ചുപോകുകയും ചെയ്തിരുന്ന കാലം.

ജോലി ചെയ്യുന്നത് സുന്ദര്‍ നഗറില്‍. മോഡ് ഓഫ് ട്രാന്‍സ്പോര്‍ട്ട്, ദില്ലി ട്രാന്‍സ്പോര്‍ട്ടിന്റെ 425 ആം നമ്പര്‍ ബസ്സ്. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറു വരെ ജോലി. രാവിലെ 8.20 ന്റെ ബസ്സ് പിടിച്ചാല്‍ 9 മണി ആകുമ്പോഴേക്കും ഓഫീസില്‍ എത്താം. 8.20 ന്റെ ബസ്സ് പിടിച്ചില്ലെങ്കില്‍, പിന്നെ 9 മണി വരെ കാത്തു നിന്നാല്‍ മാത്രം പോര, 10 മണിയോട് കൂടി ഓഫീസില്‍ കയറി ചെന്നാല്‍ മാനേജരുടെ വായിലിരിക്കുന്ന ചീത്തവിളി മുഴുവനും, വള്ളി പുള്ളി വിടാതെ കേള്‍ക്കുകയും വേണം എന്ന ഒരേ ഒരു കാരണത്താല്‍ രാവിലെ 8.20 ന്റെ ബസ്സ് പിടിക്കുന്നതില്‍ ഞങ്ങള്‍ വിട്ടു വീഴ്ച ഒരിക്കലും വരുത്തിയിരുന്നില്ല.

വൈകീട്ട് വീട്ടില്‍ വന്നാല്‍, അവനവന്റെ ഊഴമനുസരിച്ച്, കുക്കിങ്ങ് ചെയ്യണം, ഒരു ദിവസം ഡൊമിനിയെങ്കില്‍, പിറ്റേ ദിവസം ഞാന്‍, പിന്നെ ഡൊമിനി. ഇതിനിടയില്‍ തോറ്റവണ്‍ കുക്ക് ചെയ്യണം എന്ന വ്യവസ്ഥയില്‍ മൂന്നോ, നാലോ റൌണ്ട് ശീട്ട് കളിച്ചിട്ടുണ്ടെങ്കില്‍, രണ്ടും മൂന്നും ദിവസം അടുപ്പിച്ച് ഞാന്‍ തന്നെ പാചകം ചെയ്യേണ്ടി വരും. ശീട്ടുകളിയില്‍ ഞാന്‍ അത്രക്ക് എക്സ്പര്‍ട്ടാ. അങ്ങിനെ അടുപ്പിച്ച് രണ്ടും, മൂന്നും ദിവസം കുക്കു ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍, മാനസിക സംഘര്‍ഷവും, അപകര്‍ഷതാ ബോധവും മൂലം, എണ്ണക്ക് പകരം ഡൊമിനിയുടെ ചപ്പാത്തിയില്‍ മണ്ണെണ്ണ പുരട്ടിയാലോന്നു പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട് എന്നുള്ളത് മണ്ണെണ്ണ പോലെ തന്നെ മണമുള്ള സത്യം. പിന്നെ എന്റെ ശരീര ബലവും, അവന്റെ ശരീര ബലവും തമ്മില്‍ തുലനം ചെയ്യുമ്പോള്‍ അത്തരം പിശാചിന്റെ വിളികള്‍ക്ക് കാതുകൊടുക്കാതെ ഞാന്‍ ഒഴിഞ്ഞു മാറുകയാണ് പതിവ്.

കുക്കിങ്ങ് കഴിഞ്ഞ്, കരണ്ടി, പിഞ്ഞാണങ്ങള്‍, ചെമ്പുകള്‍, ചെരുവങ്ങള്‍ ചുരണ്ടി വൃത്തിയാക്കി, കഴുകി തുടച്ച് വച്ച് കഴിഞ്ഞാല്‍ അന്നത്തെ പണി തീര്‍ന്നു. അത്താഴം കഴിഞ്ഞാല്‍ എത്രയും പെട്ടെന്നുറങ്ങുക എന്നതാണ് ഡൊമിനിക്കു ശീലമെങ്കില്‍, എത്രയും വൈകി ഉറങ്ങാമോ അത്രയും വൈകിയേ ഞാന്‍ ഉറങ്ങാറുള്ളൂ. മറിച്ച് ഡൊമിനി, കൊച്ചുവെളുപ്പാന്‍ കാലത്ത് തന്നെ ഉണരും (വേണമെന്ന് കരുതിയിട്ടല്ല, ഉറക്കം കുറഞ്ഞ ജനുസ്സില്‍ പെട്ടതാ അവന്‍), ഞാനാണെങ്കില്‍ പരമാവധി വൈകി ഡൊമിനി, എഴുന്നേല്‍ക്കടാന്നു പറഞ്ഞ് വിളിച്ചാലും, തിരിഞ്ഞും, മറിഞ്ഞും അഞ്ച് പത്ത് മിനിറ്റ് കൂടി കിടന്ന്, എഴുന്നേറ്റ് കുളിച്ച് തയ്യാറാവാന്‍ വേണ്ട കൃത്യം സമയം അവശേഷിക്കുമ്പോള്‍ എഴുന്നേല്‍ക്കും. പിന്നെ ഫാസ്റ്റ് ഫോര്‍വേഡ് ചെയ്തതുപോലെ പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിച്ചതിനുശേഷം, ബസ്സ് സ്റ്റോപ്പിലേക്ക് പായും.

ബസ്സ് സ്റ്റോപ്പിലേക്കുള്ള എന്റെ ഓടിവരവ് കാണുമ്പോള്‍ ചിരിക്കുന്ന ചില യുവതികളുടെ കൂട്ടത്തില്‍ ഡൊമിനിയും ചിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് കലിയിളകും, പക്ഷെ കായിക ബലം ആര്‍ക്ക് എന്ന ചോദ്യം സ്വയം ചോദിക്കുമ്പോള്‍, ഇളകിയ കലി അതേ സ്പീഡില്‍ മുറുകും. എന്തൊക്കെയായാലും ബസ്സ് മിസ്സാകാറില്ല എന്നതിനാല്‍ തന്നെ മാനേജരുടെ വായിലിരിക്കുന്നത് പുറത്തേക്കധികം തെറിക്കാത്തതിനാല്‍, ശരീരത്തില്‍ കാര്യമായ തോതില്‍ പറ്റാറുമില്ല.

ചൂടുകാലം കഴിഞ്ഞു തണുപ്പു കാലം വന്നതോടുകൂടി കാലാവസ്ഥ പോലെ തന്നെ ഞങ്ങളുടേം ദിനചര്യകളൊക്കെ മാറി. വൈകുന്നേരം പാചകമെല്ലാം കഴിഞ്ഞതിനുശേഷം, മൂന്ന് ത്രിഗുണനു പിന്നാലേയാണ് അത്താഴം പതിവ്. അതിനാല്‍ തന്നെ റെജായിക്കടിയില്‍ പുതച്ച് മൂടി കിടന്നുറങ്ങിയാല്‍, രാവിലെ ആയാലും, എനിക്ക് എഴുന്നേല്‍ക്കാനേ തോന്നുകയില്ല. എങ്കിലും മാനേജരുടെ മുഖം മനതാരില്‍ തെളിയുമ്പോള്‍, ആമയുടെ തല തോടില്‍ നിന്നും വെളിയിലേക്ക് വരുന്നത് പോലെ, റെജായിക്കടിയില്‍ നിന്നും, മൊത്തം ശരീരം വെളിയിലേക്ക് വരും. ചൂടാകാലമായാലും, തണുപ്പുകാലമായാലും, ഡൊമിനി കിടക്കുന്നതും, എഴുന്നേല്‍ക്കുന്നതും ഒരേ സമയത്ത് തന്നെ.

ഞായറാഴ്ച രാത്രി അത്താഴത്തിനു മുന്‍പ്, പതിവുപോലെ ത്രിഗുണന സേവാ സമയത്ത്, അളവിനെ ചൊല്ലി ഞങ്ങള്‍ ചെറുതായി തര്‍ക്കിച്ചതിന്റെ പരിണിതഫലമായ ഈര്‍ഷ്യ ഉള്ളില്‍ ഉള്ളതിനാല്‍ തിങ്കളാഴ്ച രാവിലെ പതിവു സമയത്ത് എന്നെ ഉണര്‍ത്തുന്നതിനു പകരം അവന്‍ കട്ടന്‍ കാപ്പിയിട്ട് തന്നെ കുടിച്ചു. തലേന്നത്തെ വാശി.

പക്ഷെ ഞാന്‍ തലേന്ന് രാത്രി ഉണ്ടാക്കി വച്ച വായിലിട്ടാല്‍ അലിയുന്ന ആറു ചപ്പാത്തി വച്ച പാത്രവും, കോളിഫ്ലവറും, ഉരുളകിഴങ്ങും, സബോളയും ചേര്‍ത്ത് വഴറ്റി വഴറ്റി എന്റെ കൈപ്പുണ്ണ്യം നിറഞ്ഞ കറിയും നിറച്ച പാത്രവും എടുത്ത് ബാഗില്‍ വച്ച്, മുറിയില്‍ നിന്നിറങ്ങാന്‍ നേരം എന്റെ റെജായി വലിച്ചു നീക്കിയിട്ട് ഒരു വിളീ....

പൂയ്, കുറുമാനെ, മണി എട്ടേ അഞ്ച്. എഴുന്നേറ്റോ, ഞാന്‍ നിന്നെ ഏഴരക്ക് വിളിക്കുമ്പോള്‍, അല്പം കൂടെ ഉറങ്ങട്ടെ, അല്പം കൂടെ ഉറങ്ങട്ടെ, ഡോണ്ട് ഡിസ്റ്റര്‍ബ് മി എന്നൊക്കെയല്ലെ പറയാറ്. ഇന്നലെ ഒരു പെഗ് അധികം അടിക്കട്ടേന്നു ചോദിച്ചപ്പോ, പള്ളീല്‍ പോയി പറയാന്‍ അല്ലെ?

നീ ഇന്ന് അനുഭവിക്ക്. ബസ്സെന്തായാലും കിട്ടുകയില്ല, പകരം മാനേജരുടെ ചീത്ത കിട്ടുകേം ചെയ്യും....

പൂയ്....ഞാന്‍ ഹാപ്പി.....

അപ്പി ഹിപ്പി ഹാപ്പി, അപ്പി ഹിപ്പി ഹാപ്പി എന്നു പറഞ്ഞ് റൂമിന്റെ വാതില്‍ ചാരി അവന്‍ അവന്റെ പാട്ടിനു സമയത്തിനു ഓഫീല്‍ എത്തണം എന്ന അര്‍പ്പണ മനോഭാവത്തോടെ പോയി.

ദൈവമേ, ഒരു നിമിഷം, ദൈവത്തിന്റെ മുഖം എന്റെ മനസ്സിന്റെ ഉള്ളില്‍ പതിയുന്നതിന്നു പകരം, ചീത്ത പറയുമ്പോള്‍ തുപ്പലം തെറിക്കുന്ന കാരണം, അദ്ദേഹവുമായി സംസാരിക്കുമ്പോള്‍, മഴ കാലം അല്ലാഞ്ഞിട്ടുകൂടി, കാലന്‍ കുട നിവര്‍ത്തി പരിച പോലെ പിടിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുന്ന മാനേജരുടെ മുഖം എന്റെ മുന്നില്‍ തെളിഞ്ഞു.

പിന്നെ ഒക്കെ യാന്ത്രികമായിരുന്നു. എഴുന്നേറ്റ് ബാത്രൂമിലേക്കോടി, പോകുന്ന വഴിയില്‍ തോര്‍ത്തുമുണ്ടെടുക്കാന്‍ മറന്നില്ല. ടൂത്ത് പേസ്റ്റിന്റെ അടപ്പൂരാതെ തന്നെ ബ്രഷില്‍ ഒന്നു കുത്തി, വായില്‍ ഒന്നു തൊട്ടു, ക്ലോസറ്റിലോട്ടിരുന്നു, ഫ്ലഷ് ചെയ്തെഴുന്നേറ്റു, തോര്‍ത്ത് മുണ്ട് നനച്ച് പിഴിഞ്ഞ് റൂമിലേക്കോടിയെത്തി, ഉടുത്ത തുണി ഉരിഞ്ഞെറിഞ്ഞു, ശരീരത്താകെ, നനഞ്ഞ തോര്‍ത്തുമുണ്ടിനാല്‍ ഇസ്ത്തിരിയിട്ടു, തേച്ച് വച്ചിരിക്കുന്ന ഷര്‍ട്ടും, പാന്റും എടുത്തണിഞ്ഞു. എന്റെ സ്പ്രേ കുപ്പി എടുത്തു. അത് പണ്ടേ കഴിഞ്ഞതായിരുന്നു എന്നറിയാം. എന്നാലും കുറ്റബോധം തോന്നരുതല്ലോ. ഡൊമിനിയുടെ സ്പ്രേ കുപ്പി എടുത്ത് അടി തൊട്ട് മുടിയോളം ചാമ്പിച്ചു. ഇല്ല ഇനിയും ബാക്കിയുണ്ട്. അവന്‍ അറിയാന്‍ വഴിയില്ല എന്ന് മനസ്സില്‍ പറഞ്ഞുറപ്പിച്ചു. പാക്ക് ചെയ്ത് വച്ചിരിക്കുന്ന ലഞ്ച് ബോക്സുകള്‍ എടുത്ത് ബാഗില്‍ വച്ച്, മുറി പൂട്ടി ഭദ്രമാക്കി (ആരും ഒന്നും കട്ട് കൊണ്ടു പോകും എന്ന് കരുതിയല്ല, ബാക്കിയുള്ള മല്ലിപൊടി, മുളകുപൊടി, പച്ചമുളകുള്ളി, മസാലകളും, പച്ചരിയും, വല്ല പൂച്ചയും, പട്ടിയും വന്ന് തിന്നണ്ടാ എന്ന് കരുതി മാത്രം) ശ്വാസം ഒന്നാച്ചുപിടിച്ച്, കുട്ടികാലത്ത് കള്ളനും പോലീസും കളിക്കുമ്പോള്‍, കള്ളനാകുന്ന സമയത്ത് പോലീസ് ഓടിക്കുമ്പോള്‍ ഓടുന്നതു പോലെ, ഫുള്‍ സ്റ്റാമിനയില്‍ ബസ്സ് സ്റ്റോപ്പിലേക്ക് ഓടി.

ബസ്സ് സ്റ്റോപ്പെത്തുമ്പോഴേക്കും, നീങ്ങാന്‍ തുടങ്ങിയ ബസ്സില്‍ ചാടി കയറി. ഫുട് ബോര്‍ഡില്‍ നിന്നു തന്നെ ശവതാളത്തിലായിരുന്ന ശ്വസനത്തിന്റെ താളം ജീവതാളത്തിലേക്കെത്തിച്ചു. കയറിയതും ഇടതു വശത്തെ സീറ്റില്‍ കുറ്റിയടിച്ചിരിക്കുന്ന കണ്ടക്ടറുടെ കയ്യില്‍ നിന്നും ഒരു രൂപയുടെ ടിക്കറ്റ് കരസ്ഥമാക്കി.

പത്തു മുപ്പത്താറു സ്റ്റോപ്പുള്ള ബസ്സില്‍, ഞങ്ങളുടേ സ്റ്റോപ്പില്‍ നിന്നും കയറിയാല്‍ ഓഫീസിലേക്കുള്ള സ്റ്റോപ്പിനു മുന്‍പിലെ സ്റ്റോപ്പിലേക്ക് ഒരു രൂപയും, ഓഫീസിന്റെ സ്റ്റോപ്പ് മുതല്‍ രണ്ട് രൂപയും ആണ്. അതിനാല്‍ ഒരു സ്റ്റോപ്പ് മുന്‍പേ ഇറങ്ങി നടക്കുകയാണ് പതിവ്. പൈസയില്ലാഞ്ഞിട്ടല്ല, ആരോഗ്യം ശ്രദ്ധിക്കണ്ടേ, അതിനാല്‍ ഒരു വ്യായാമം ചെയ്യാനായി മാത്രം!

ടിക്കറ്റെടുത്ത് തണുപ്പത്തും, വിയര്‍ത്തു കുളിച്ച് കിതച്ച് നില്‍ക്കുന്ന എന്റെ മുഖത്തേക്ക് നോക്കി ഡൊമിനി പുച്ഛ ഭാവത്തില്‍ ഒരു ചിരി ചിരിച്ചു. നിനക്കിതൊന്നുമല്ലടാ, ഞാന്‍ വച്ചിരിക്കുന്നത്. ഇനി മുതല്‍ എന്റെ ജീവിതം തന്നെ നിനക്ക് പാര പണിയാനാണെന്ന ഭാവം അവന്റെ മുഖത്ത് വ്യക്തമായി നിഴലിച്ചിരുന്നത്, ആ കിതപ്പിന്നിടയിലും ഞാന്‍ തന്ത്ര പൂര്‍വ്വം മനസ്സിലാക്കി (ഞാനാരു തന്ത്രിയാ?).

അവനെങ്ങിനെ ഒരു പണി കൊടുക്കും എന്നു മാത്രമായി അന്നേരം മുതല്‍ എന്റെ ചിന്ത!

ബസ്സില്‍ കാര്യമായ തിരക്കില്ലെങ്കിലും, അത്യാവശ്യം ആളുകള്‍ ഉണ്ടായിരുന്നു. കയറി നാലഞ്ച് സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ അവന്‍ നിന്നിരുന്ന സീറ്റില്‍ നിന്നും ഒരു സ്ത്രീ എഴുന്നേറ്റു, ഇറങ്ങി. അവന്‍ ആ സീറ്റില്‍ ഇരുന്നു. ഒരു ഔദാര്യം പോലെ, ബാഗ് താടാ ഞാന്‍ പിടിക്കാം എന്നുള്ള ഒരു മണിയടിയും അവന്‍ നടത്തി.

ഓഹ് പിന്നെ, ഇത്രയും ദൂരം ഇത് ചുമന്ന് ഓടാമെങ്കില്‍, ഓടുന്ന ബസ്സില്‍ വെറുതെ നില്‍ക്കുമ്പോള്‍ ഇത് പിടിക്കാനും എനിക്കറിയാം എന്ന് പറഞ്ഞ് ഞാന്‍ അവനെ നിരുത്സാഹപെടുത്തി.

തണുപ്പുകാലമല്ലെ, ജനലിന്റെ ഇടയിലൂടെ നല്ല തണുപ്പ് കാറ്റ് വരുന്നുണ്ടായിരുന്നു. എന്റെ വിയര്‍പ്പെല്ലാം വലിഞ്ഞു. ഒന്നു റിഫ്രഷ് ചെയ്തതുപോലായി. ഇറങ്ങേണ്ട സ്റ്റോപ്പെത്താന്‍ വെറും ഒരു സ്റ്റോപ്പ് കൂടി മാത്രം. ഡൊമിനി ഇരിക്കുന്ന സീറ്റിലേക്ക് നോക്കിയ എന്റെ മുഖം മത്താപ്പൂ കത്തിയപോലെ പ്രകാശിച്ചത് മറ്റുള്ളവര്‍ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല, പക്ഷെ പ്രകാശിച്ചു എന്നെനിക്കറിയാം, കാരണം മറ്റൊന്നുമല്ല, തൊട്ടടുത്തിരിക്കുന്ന ഹിഡുംബിയേ പോലുള്ള ഒരമ്മായിയുടെ ചുമലില്‍ ചാരി, ബാഗ് മാറോടടുക്കി പിടിച്ച് ഡൊമിനി നല്ല ഉറക്കം.

അവനെ വിളിക്കണോ? എന്റെ മനസ്സ് എന്നോട് വെറുതെ ചോദിച്ചു.

ഒന്നു പോ മനസ്സേ, നിന്നെ ഈ ജാതി ഓടിച്ചിട്ട്, ഇപ്പോ ഒരു സഹതാപം. ഇതു തന്നെയല്ലെ, നിനക്ക് രാവിലെ അവന്‍ ചതിച്ചതിനു പകരം വീട്ടാന്‍ കിട്ടിയ അവസരം?

എനിക്കൊന്ന് പൊട്ടി ചിരിക്കണം എന്ന് തോന്നി, പക്ഷെ ചിരിച്ചില്ല, കാരണം, ഞാന്‍ ചിരിച്ചാല്‍, ഡൊമിനിയെങ്ങാനും ഉണര്‍ന്നാലോ?

പതിവായി ഇറങ്ങുന്ന ബസ്സ് സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങി, അപ്പോഴും മനസ്സില്‍ ഒരേ ഒരു പ്രാര്‍ത്ഥന മാത്രം, ദൈവമേ, അടുത്ത് സ്റ്റോപ്പിലൊന്നും അവന്‍ ഇറങ്ങരുതേ. ബസ്സിന്റെ അവസാന സ്റ്റോപ്പായ റെഡ് ഫോര്‍ട്ട് വരേയെങ്കിലും അവനെ ഉറക്ക ദേവത അനുഗ്രഹിക്കണമേ എന്ന്.

ഒമ്പത് മണിക്ക് ഓഫീസിലെത്തിയ ഞാന്‍ മാനേജരോട് ഗുഡ് മോര്‍ണിങ്ങ് പറഞ്ഞപ്പോള്‍, തിരിച്ചു അയാള്‍ ചോദിച്ചത്, ഡൊമിനി കഹാം ഹേ എന്നായിരുന്നു.

മാലൂം നഹി. അവന്‍ ഇന്നലെ വീട്ടില്‍ വന്നില്ല എന്നു ഞാന്‍ നിര്‍ദോഷമായ ഒരു കള്ളം പറഞ്ഞു.

മണി പത്തായി, പത്തരയായി, പതിനൊന്നായി, പതിനൊന്നരയായി, ഇല്ല ഡൊമിനി ഓഫീസില്‍ വന്നില്ല. എനിക്ക് ചെറുതായി വിഷമം തോന്നാന്‍ തുടങ്ങി. എന്തേ ഇത്ര വൈകുന്നു? അവസാന സ്റ്റോപ്പില്‍ ഇറങ്ങി ഇങ്ങോട്ട് തിരിച്ചു വരുന്ന ബസ്സ് പിടിച്ചാലും വരാനുള്ള സമയമായി. ദൈവമേ, ഇനിയെന്തെങ്കിലും ആപത്ത്?

ചിന്തിച്ചധികം വിഷമിക്കേണ്ടി വന്നില്ല, വിയര്‍പ്പില്‍ മുക്കിയെടുത്ത പോലെ ബാഗും പിടിച്ച് വാടി തളര്‍ന്ന് ഡൊമിനി വരുന്നത് ഞാന്‍ കണ്ടു.

അവന്റെ രൂപവും, ഭാവവും, കണ്ടിട്ടോ, എന്തോ മാനേജര്‍ അവനോട് സൌമ്യമായി ചോദിച്ചു. ക്യാ ഹുവാ ഡൊമിനി?

ഒന്നുമില്ല സര്‍. ബസ്സില്‍ ഉറങ്ങി പോയതിനാല്‍ ഓഫീന്റെ സ്റ്റോപ്പില്‍ ഇറങ്ങാന്‍ പറ്റിയില്ല, അഞ്ചെട്ട് സ്റ്റോപ്പിനപ്പുറം ധരിയാഗഞ്ചെത്തിയപ്പോള്‍, ടിക്കറ്റ് എക്സാമിനര്‍ കയറി, എന്റെ കയ്യിലാണെങ്കില്‍ ഒരു രൂപയുടെ ടിക്കറ്റും. അവിടെ എന്നെ പിടിച്ചിറക്കി, അമ്പത് രൂപ ഫൈന്‍ അടപ്പിച്ച്, പറഞ്ഞ് വിട്ടപ്പോ ഒരു സമയമായി, അതാ ലേറ്റായത്. അവന്റെ മുഖഭാവം അപ്പോള്‍ വളരെ ദൈന്യതയേറിയതായിരുന്നു.

ചിരിയമര്‍ത്തിപിടിച്ച്, ഒളിക്കണ്ണിട്ട് ഡൊമിനിയെ നോക്കികൊണ്ട്, എന്റെ ഫാസിറ്റ് ടൈപ്പ് റൈറ്ററില്‍ ഞാന്‍ അപ്പോഴും ഇന്‍വോയ്സ് ടൈപ്പ് ചെയ്തുകൊണ്ടേയിരുന്നു.

42 comments:

കുറുമാന്‍ said...

ഒത്തൊരുമ.......ഒരു പുതിയ പോസ്റ്റ്....

ഉറക്കം വരാതിരുന്നപ്പോള്‍ പഴയ ഓരോ സംഭവങ്ങള്‍ ഓര്‍ത്തു........അതിലൊന്ന് നിങ്ങള്‍ക്ക് വേണ്ടി വിളമ്പുന്നു.

അഞ്ചല്‍ക്കാരന്‍ said...

എല്ലാം വായിച്ചെത്തിയപ്പോള്‍:
“ബസ്സില്‍ ഉറങ്ങി പോയതിനാല്‍ ഓഫീന്റെ സ്റ്റോപ്പില്‍ ഇറങ്ങാന്‍ പറ്റിയില്ല, അഞ്ചെട്ട് സ്റ്റോപ്പിനപ്പുറം ധരിയാഗഞ്ചെത്തിയപ്പോള്‍, ടിക്കറ്റ് എക്സാമിനര്‍ കയറി, എന്റെ കയ്യിലാണെങ്കില്‍ ഒരു രൂപയുടെ ടിക്കറ്റും. അവിടെ എന്നെ പിടിച്ചിറക്കി, അമ്പത് രൂപ ഫൈന്‍ അടപ്പിച്ച്, പറഞ്ഞ് വിട്ടപ്പോ ഒരു സമയമായി, അതാ ലേറ്റായത്. അവന്റെ മുഖഭാവം അപ്പോള്‍ വളരെ ദൈന്യതയേറിയതായിരുന്നു”

എന്നിട്ടും ദ്രോഹീ, ചിരിക്കാനെങ്ങനെ തോന്നി :)

നല്ല അവതരണം.

:: niKk | നിക്ക് :: said...

പൊന്നിഷ്ടാ ഇതില്‍ ഒരു പാരഗ്രാഫ്‌ നമ്മുടെ ആ മൂന്നാര്‍ ട്രിപ്പ്‌ ഓര്‍മ്മിപ്പിച്ചു. എന്നോടെന്തായാലും വാക്കുപാലിച്ചില്ലാട്ടോ. മൂന്നാര്‍ പോസ്റ്റ്‌ പോയിട്ട്‌ അന്നെടുത്ത ചിത്രങ്ങളോ, വിഡിയോയൊ പോസ്റ്റിയില്ലാ...

ഉം ആഗസ്റ്റില്‍ നാട്ടില്‍ വരുമ്പോള്‍ അതൊക്കെ ഇങ്ങു തന്നേക്കണം...അല്ലെങ്കില്‍ ങാ!

മനോജ് കുമാർ വട്ടക്കാട്ട് said...

കുറൂ, അത്രയ്ക്കങ്ങ് വേണായിരുന്നോ ആ പാവത്തിനോട്?

കറുമ്പന്‍ said...

പാവം ഡൊമിനി... അവന്‍ ഒന്നുമില്ലേലും 8.05 നു എങ്കിലും വിളിച്ചിരുന്നു ... എന്നാലും കുറുമാനെ മോശമായിപ്പോയി... അതും ഒരു പെഗ്ഗിന്റെ പേരില്‍ ...ദാഹിച്ചിട്ടു ചോദിക്കുന്നതല്ലേ...

സാല്‍ജോҐsaljo said...

അനു.: ...കഷ്ടകാലം കുറുമാനെ അവിടുന്നും പൊക്കിക്കോണ്ടു പോയി. അന്ന് ഡൊമിനിയുടെ വകയാകേണ്ടിയിന്ന ത്രിഗുണപാതി ചെക്കര്‍ക്കു കൊടുത്ത 50 രൂപയാല്‍ നഷ്ടമായി.! മൊത്തം ഗോ..പി!

:)

സൂര്യോദയം said...

കുറുമാന്‍ ജീ... തകര്‍പ്പന്‍ പോസ്റ്റ്‌ :-)

Unknown said...

ഒരുമ എരുമയെക്കാള്‍ വലുതാണ്...

ദീപു : sandeep said...

ഇപ്പൊ പോസ്റ്റിങ്ങിന്റെ ഫ്രീക്വന്‍സി കൂടിയല്ലോ ... :)

എന്നാലും കൂട്ടുകാരനിട്ട് ഇങ്ങനെ ഒരു പാര വേണ്ടായിരുന്നു. :)

കുട്ടന്‍സ്‌ | S.i.j.i.t.h said...

:)

asdfasdf asfdasdf said...

ഉപമകളൊഴിവാക്കി ആത്മാര്‍ത്ഥതയുള്ള എഴുത്ത്. നന്നായിട്ടുണ്ട്.

Haree said...

ഹ ഹ ഹ... ഫീകരമായ ഒത്തൊരുമ...
പിന്നെ, തിരിച്ച് എന്തുപണിയാ കിട്ടിയേ?
--

ശ്രീ മുത്തപ്പന്‍ Sree Muthapan said...

ശ്രീ.കുറുമാന്‍,
മുത്തപ്പന്റെ ബ്ലൊഗ്‌ സന്ദര്‍ശിക്കാന്‍ താങ്കളെ ക്ഷണിക്കുന്നു.

Promod P P said...

കുറുമാന്റെ അവതരണ ശൈലി അതിമനോഹരം.. ഏത് വിഷയവും കുറുമാന്റെ കയ്യില്‍ എത്തിയാല്‍ അത് തൊട്ടതൊക്കെ പൊന്നാവും പോലെ ഗംഭീരമാകും

Unknown said...

കുറുമയ്യാ,
പാരയ്ക്ക് പാര ഓക്കെ എന്നാലും ഒരു പെഗിന്റെ പേരില്‍ കശപിശ മോശമായിപ്പോയി. ഒരു ഫുള്ളൊക്കെയാണെങ്കില്‍ ശരി ഒരന്തസ്സുണ്ട്. യേത്? :-)

Kaithamullu said...

അപ്പോ പണ്ടേ പാര എക്സ്പര്‍ട്ടാ, അല്ലേ?

ചില സ്പെല്ലിംഗ് മിസ്റ്റേക്കുകള്‍ കല്ലുകടിച്ചു എന്നതൊഴിച്ചാല്‍ കുറുസ്റ്റൈല്‍ കലക്കി!

ഈയിടെ എന്താ ഉറക്കമില്ലേ?

ശാലിനി said...

ഡൊമിനി- കഥകളുടെ അക്ഷയപാത്രമാണല്ലേ?

ഇടിവാള്‍ said...

ബു ഹഹ! ആദ്യം കുറേ വലിച്ചിഴ്ച്ച് ബോറായോ എന്നു തോന്നിയെങ്കിലും, അവസാനം പൊട്ടിച്ചിരിച്ചു!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഡൊമിനിചേട്ടനോട് ഒന്നു വിളിച്ച് ചോദിക്കട്ടെ പിന്നത്തെ ഒരാഴ്ച വൈകി വന്നതിനു കുറുഅണ്ണന്‍ കേട്ട ചീത്തേടെ മാത്തമാറ്റികസ്...:)

പാവം എന്നിട്ടും പിറ്റേന്നും 7:30 നു വിളിച്ചില്ലേ... അതാ ഒത്തൊരുമ..

ആവനാഴി said...

പ്രിയ കുറുമാന്‍,

ഒത്തൊരുമ. ഒരുമയുണ്ടേങ്കില്‍ ഉലക്കമേലും കിടക്കാം.

സസ്നേഹം
ആവനാഴി

മഴത്തുള്ളി said...

കുറുമാനേ, ആ ഡൊമിനിയെ ഒന്നു കാണട്ടെ. ഇന്നു കല്‍ക്കാജിയില്‍ ചെന്ന് ഡൊമിനിയെ അന്വേഷിക്കണം. ഇതിനൊക്കെ ഒരു ഓണ്‍ലൈന്‍ പാര വെക്കാന്‍ പറയാം :)

പണ്ട് ഞങ്ങള്‍ രണ്ടുപേര്‍ പുഷ്പവിഹാറില്‍ മീന്‍ വാങ്ങാന്‍ പോയി തിരിച്ച് ബസ്സിന് പോരുമ്പോള്‍ വര്‍ത്തമാനത്തിനിടക്ക് ടിക്കറ്റെടുക്കാന്‍ മറന്നു (അല്ലാതെ പൈസ ലാഭിക്കാനല്ല). പെട്ടെന്ന് രണ്ട് ടിക്കറ്റ് എക്സാമിനര്‍മാര്‍ മുന്നില്‍ കയറി. ഞാന്‍ ടിക്കറ്റെടുക്കാന്‍ പിന്നില്‍ കണ്ട്രാവിയുടെ അടുത്തേക്കോടി ചെന്നപ്പോള്‍ ഒരു 10-20 കൈകള്‍ അയാളുടെ മുന്നില്‍ ഭിക്ഷക്കാരേപ്പോലെ നീണ്ടിരിക്കുന്നു. അതോടൊപ്പം മുന്നില്‍ നിന്നും ‘കിസീക്കൊ ടിക്കറ്റ് മത് ദേന’ എന്ന കല്പനയും. രണ്ടു എക്സാമിനര്‍മാരും പുറകിലേക്ക് ഓടി വരുന്നതിനിടയില്‍ മുന്നിലിരുന്ന സുഹൃത്ത് ചാടിയിറങ്ങുന്നത് ഞാന്‍ കണ്ടു. ഞാനും തിരക്കിനിടയിലൂടെ പുറകിലെ വാതിലിലൂടെ ഇറങ്ങി. അന്നു ഞങ്ങള്‍ വാങ്ങിയ മീനിന്റെ പേര് ‘പാര’ ആണെന്ന് പിന്നീടാണ് ഞങ്ങള്‍ ഓര്‍ത്തത്. ;)

ഈ ത്രിഗുണന സേവ മനസ്സിലായില്ല, കോണ്യാക് സേവ എന്ന് കേട്ടിട്ടുണ്ട്. :)

Dinkan-ഡിങ്കന്‍ said...

ആത്മാര്‍ഥ കൂട്ടുകാരനെ ഇങ്ങനെ തന്നെ സ്നേഹിക്കണം.ഇത് കുറുവിന്റെ (ഇപ്പോളുള്ള) ആത്മാര്‍ഥ സുഹൃത്തുക്കള്‍ക്ക് ഒരു ഗുണപാഠം ആകട്ടെ. കുറൂനെ കുടിക്കണ വെള്ളത്തിലും, എന്തിന് ഉറങ്ങുമ്പോള്‍ പോലും നമ്പരുത് :)

Vempally|വെമ്പള്ളി said...

കുറുംസെ,
പാരക്ക് പാര ല്ലേ. നിഷ്കളങ്കനായ ഡൊമിനിയെ വിഷമിപ്പിച്ചല്ലെ?

ദിവാസ്വപ്നം said...

ഹ ഹ

ഇതു കൊള്ളാം. കുറുമാന്റെ ഓര്‍മ്മ ശക്തി അപാരം.

ശരിക്കും, ഡെല്‍ഹിക്കഥകള്‍ ഒരു നോവലൈറ്റ് എങ്കിലും ആക്കാനുള്ള സ്കോപ് കാണുന്നു; only because of your writing and memory skills

P Das said...

നല്ല ഒന്നാംതരം ഒത്തൊരുമ :)

വള്ളുവനാടന്‍ said...

പഠിക്കുന്നകാലത്ത് ഇപ്പോ ബ്ളോഗ് വായിക്കുന്നതുപോലെ പഠിച്ചിരുന്നേല്‍ വല്ല ഐ.എ.എസും കിട്ടിയേനെ!
കുറുമാന്‍ജി നിങ്ങള്‍ നോവലെഴുത്തു തുടങ്ങിയപ്പോള്‍ ഈ ബ്ലോഗിലേക്കുള്ള വഴി ഞാന്‍ മറന്നതായിരുന്നു.. മറുമൊഴിയും പിന്‍മൊഴിയും ഒന്നും ശ്രദ്ധിക്കാറില്ല. ഗൂഗിള്‍ റീഡറാണ് നമ്മുടെ മൊഴി. ഇന്നലെയാണ് താങ്കള്‍ വീണ്ടും സഞ്ചാര കഥകള്‍ എഴുതുന്നത് കണ്ടത്. ഇനി സ്ഥിരമായി വായിക്കാതിരിക്കാനാവില്ലല്ലോ!

വീണ്ടും കാണാം

മെലോഡിയസ് said...

കുറുമാന്‍ ചേട്ടാ..ഒത്തൊരുമ നന്നായി. ഡൊമിനി തിരിച്ച് ഒന്നും തന്നില്ലേ? അറ്റ്‌ലീസ്റ്റ് ആ തടികൊണ്ടെങ്കിലും?

Mr. K# said...

പാവം ഡൊമിനി :-)

Mubarak Merchant said...

ഹഹഹഹഹ് കുറുമാന്‍ മാപ്ലേ..
ആ പാവം ഡൊമിനീടെ ചപ്പാത്തീമ്മെ മണ്ണെണ്ണ തേച്ചാലോ എന്ന ആലോചന തന്നെ എന്നെ ചിരിപ്പിച്ച് കണ്ണു നെറയിച്ചു. ഇത്ര ഹ്യൂമറസായി ചിന്തിക്കാന്‍ കഴിയുന്ന കുറു അറബിനാട്ടില്‍ ഒതുങ്ങിക്കഴിയെണ്ട ആളല്ല. അറ്റ്ലീസ്റ്റ് അമേരിക്കന്‍ പ്രസിഡന്റെങ്കിലും ആവണ്ടതാ..

Anonymous said...

ഇക്കാസേ കഥ കലക്കിയെങ്കില്‍ അതു പറ. അല്ലാതെ ഇയാളെ അമേരിക്കന്‍ പ്രസിഡന്റ് ആക്കണം എന്നൊന്നും പറയാതേ കേട്ടാ. ആക്കിയാല്‍ വൈറ്റ് ഹൌസിന്റെ മുന്നില്‍ കെന്നത്ത് സ്റ്റാര്‍ കമ്മീഷന് പെട്ടിക്കടയിട്ടിരിക്കാം. ദെവസി 2,3 കേസെങ്കിലും കിട്ടും. എന്റെ മോണിക്കപ്പെങ്ങളൊക്കെ എങ്ങനെ മാനം മര്യാദയ്ക്ക് മിയാമി ബീച്ചീന്‍ വാഷിങ്ങ് ടണ്‍ വരെ കാലത്ത് ഒറ്റയ്ക്ക് നടന്ന് വരും? (ദേ ഇതാണ് സാക്ഷാല്‍ വ്യത്തിഹത്തിയ. ബ്ലോഗന്‍ ബത്തേരിയിലെ വ്യത്തിഹത്തിയാനകള്‍ എന്ന് ഒരു പുസ്തകം ഞാന്‍ ഇറക്കുന്നുണ്ട്. കട്. എന്‍.എസ്.മാധവന്റെ ലുന്തന്‍ബത്തേരിയിലെ ലുത്തിയാനകള്‍)

Dinkan-ഡിങ്കന്‍ said...

മുകളിലെ കമെന്റ് എന്റെ അല്ല കേട്ടോ

അത് ഞാനല്ല വേറേ ഏതോ ഞാനാ

വിന്‍സ് said...

hahaha, kalakkan. Kuruman veendum thakarppan oru kadhayum kondu vannirikkunnu.

Unknown said...

മാനേ...കുറു..മാനേ...:)

ഒത്തൊരുമയുടെ ഈ വീരഗാഥയും നന്നായിട്ടുണ്ട്.

എന്തു തിരിച്ചുകിട്ടി എന്നത് അടുത്ത പോസ്‌റ്റെഴുതാനുള്ള വിഷയമാക്കുമായിരിക്കും അല്ലേ?:)

Rasheed Chalil said...

ഒത്തൊരുമ ഒത്തൊരുമാന്ന് പറഞ്ഞാല്‍ ഇതാണ്... കലക്കി കുറുജീ.

ഉണ്ണിക്കുട്ടന്‍ said...

കുറൂസേ പോസ്റ്റുകള്‍ ശ്‌ശര്‍ര്‍ര്‍.... ന്നാണല്ലോ വരുന്നേ....

ഇതാണെനിക്കേറ്റവും ഇഷ്ടമായേ..ശരിക്കും ചിരിച്ചു. ഞാനദ്യം ഓര്‍ത്തു കുറു ഓഫീസില്‍ എത്തിയപ്പോള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി ഡൊമിനി അവിടെ കാണുമെന്ന്.
എങ്ങനെ..? ഒടുക്കത്തെ പ്രാര്‍ഥന അല്ലേ നടത്തിയത്..എണീക്കാതിരിക്കാന്‍ ..

Anonymous said...

Hi Kuruman,
This is to inform you that the understanding between Rainbow and yourselves for printing and publishing your books is not longer valid. Mr. Rajesh is resigend from Rainbow and he is not at all authorised to sign any contract in the name of Rainbow. Since Rajesh is no longer working with us, please note that Rainbow will not publish at present, any books that including yours.

Any contract signed by Rajesh in the name of Rainbow do not have leagal validity.

For Rainbow books Publishers,
(on behalf of Partners)

എസ്. ജിതേഷ്ജി/S. Jitheshji said...

നല്ല നര്‍മ്മബോധമുള്ള എഴുത്തുകാരന്‍...
നല്ല ഒഴുക്കുമുണ്ട് എഴുത്തിന്‍...
ഒരിടത്തും കല്ലുകടിക്കുന്നില്ല.

ഈയുള്ളവന്‍ said...

കുറുജീ...
എന്നാലും ആ പാവം ഡൊമിനിക്കിട്ട് ഇത്രേം വേണാരുന്നോ...? അക്രമമെന്ന് പറഞ്ഞാ ഇങ്ങനേണ്ടോ...?

സംഭവം കൊള്ളാട്ടോ... അടുത്തതിനായി കാത്തിരിക്കുന്നു...

e-Yogi e-യോഗി said...

As usual, ഉഗ്രന്‍ വെടികെട്ട്‌. കലക്കിട്ടോ....

Sona said...

മാനസിക സംഘര്‍ഷവും, അപകര്‍ഷതാ ബോധവും മൂലം, എണ്ണക്ക് പകരം ഡൊമിനിയുടെ ചപ്പാത്തിയില്‍ മണ്ണെണ്ണ പുരട്ടിയാലോന്നു പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട് എന്നുള്ളത് മണ്ണെണ്ണ പോലെ തന്നെ മണമുള്ള സത്യം....ഒലക്കമേല്‍ കിടക്കുന്ന നല്ല ഒരുമയുള്ള സുഹൃത്തുക്കള്‍!!!

Anonymous said...

its not good story telling..

Anonymous said...

Arehh vahhh enthoru othorumaa ,hipppy appy happyy