Friday, March 28, 2008

കെട്ടുവിടാതെ നാലുകെട്ട്

ദുബായില്‍ നിന്ന് നാട്ടിലെത്തിയതിന്റെ അന്നായിരുന്നു നാലുകെട്ടിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ആദ്യ ദിവസം. തിരക്കൊന്നുമില്ലാതിരുന്നതിനാല്‍ ആദ്യ ദിവസം സാഹിത്യ അക്കാദമിയില്‍ പോകാന്‍ കഴിഞ്ഞില്ല. രാത്രിയില്‍ വൈശാഖന്‍ മാഷെ വിളിച്ചു. മാഷെ എങ്ങനെയുണ്ടായിരുന്നു നാലുകെട്ടിന്റെ ഇന്നത്തെ പരിപാടികള്‍? കുറുമാനെ ഇന്നത്തെ പരിപാടിയെല്ലാം അതിഗംഭീരമായെടോ.

ഓഹ്, ബ്ലോഗര്‍മാരുടെ പ്രതിനിധിയായി ബുജികള്‍ ആരും നാട്ടിലില്ല എന്നതിനാല്‍ അറ്റ് ലീസ്റ്റ് ബുജി അല്ലെങ്കിലും നാട്ടിലുണ്ടായിട്ട് ഞാനെങ്കിലും പങ്കെടുക്കേണ്ടതല്ലെ, എങ്കിലല്ലെ പരിപാടിക്കൊരു കൊഴുപ്പും കൊളസ്ട്രോളും വരൂ എന്നൊക്കെ കരുതിയിരുന്ന എനിക്ക് വൈശാഖന്‍ മാഷിന്റെ അതിഗംഭീരമായെടോ എന്ന ഡയലോഗ് കേട്ടപ്പോള്‍,ബ്ലോഗര്‍മാര്‍ ഇല്ലെങ്കിലും, പ്രത്യേകിച്ച് ഞാന്‍ ഇല്ലെങ്കില്‍ കൂടി എം ടി സാറിന്റെ പരിപാടികളൊക്കെ കൊഴുക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ദേഹമാകെ കുളിര് കോരിയെങ്കിലും ഞാനില്ലാത്തതിന്റെ കുറവ് അവിടെ ഉണ്ടായിരുന്നില്ലേന്ന് ചോദിക്കാന്‍ മനസ്സ് വെമ്പി, പക്ഷെ അതൊരഹങ്കാരത്തിന്റെ ലക്ഷണമായി കണ്ടാലോ എന്ന് കരുതി ആ ചോദ്യം മുളയിലെ വിഴുങ്ങി.

താന്‍ എന്താ വരാതിരുന്നത്?

അല്ല മാഷെ ഇന്ന് എത്തിയതല്ലെ ഉള്ളൂ. ചെറിയ ഒരു കുടുംബ സമ്മേളനം, ചര്‍ച്ച, എനിക്ക് തൃശൂരില്‍ ഒരു വീട് വാങ്ങണമെന്ന ആശ മണത്തറിഞ്ഞ ബ്രോക്കേഴ്സിന്റെ അപ്പോയ്ന്റ്മെന്റ്സ്. എന്റെ ബഡ്ജറ്റിനു നാട്ടില്‍ ഒരു തൊഴുത്തുപോലും പണിയിക്കാന്‍ പോലും പറ്റില്ലാ എന്ന് തിരിച്ചറിഞ്ഞതിന്റെ നിരാശ. എല്ലാം കഴിഞ്ഞപ്പോ നാട്ടിലേക്ക് തന്നെ വരണ്ടായിരുന്നു എന്ന തോന്നല്‍, അതിന്റെ ഇടയില്‍ സാഹിത്യ അക്കാദമയിലേക്ക് വരാന്‍ സാധിച്ചില്ല.

അതെന്തായാലും നന്നായി കുറുമാനെ, താന്‍ വരാണ്ടിരുന്നാല്‍ അത് അത്രയും നല്ലത് എന്ന് പറയും എന്ന് കരുതിയെങ്കിലും അദ്ദേഹം അങ്ങനെ പറഞ്ഞില്ല പക്ഷെ താന്‍ നാളെ എന്തായാലും വരണം എന്ന് പറഞ്ഞു!

രണ്ടാം ദിവസം രാവിലെ എഴുന്നേറ്റ് പ്രാതല്‍ കഴിച്ച്, അമ്മയുമച്ചനുമൊത്ത് കുടുംബ കാര്യങ്ങള്‍ സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. മണി പന്ത്രണ്ടാകുന്നു. സാഹിത്യ അക്കാദമിയില്‍ പോകണം. വൈശാഖന്‍ മാഷെ വിളിച്ചപ്പോള്‍ കുറുമാനെ താന്‍ വാടോ എന്ന് പറഞ്ഞപ്പോള്‍ പോകാന്‍ തന്നെ തീരുമാനിച്ചു. ആരും കൂട്ടിനില്ല. കരളിനും തലച്ചോറിനും എന്തെങ്കിലും പണിയാകട്ടെ എന്നു കരുതി കറുത്ത മുത്തായ ബ്ലേക്ക് ലേബലില്‍ നിന്നും മൂന്നെണ്ണം സേവിച്ചു. ഒരു വിത്സ് നേവികട്ടിനു തീകൊളുത്തി പുക അകത്തോട്ടും പുറത്തോട്ടും പുക ഊതി വിട്ട് ക്യാന്‍സറിനെ ക്ഷണിച്ചു. ഇപ്പോ വരില്ല പിന്നെ വരാം എന്ന് ക്യാന്‍സര്‍ പറഞ്ഞപ്പോള്‍ ഹാന്റി ക്യാമെടുത്ത് തോള്‍ സഞ്ചിയിലേക്ക് വച്ചു, കാശുകൊടുത്ത് ആരും വാങ്ങുന്നില്ല എന്ന റിപ്പോര്‍ട്ട് കിട്ടിയതിനാല്‍ തോള്‍ സഞ്ചിയില്‍, ഞാനെഴുതി, റെയിന്‍ബോ പ്രിന്റ് ചെയ്ത്, ഞാന്‍ കാശ് കൊടുത്തു വാങ്ങിയ നാല് കോപ്പി “എന്റെ യൂറോപ്പ് സ്വപ്നങ്ങളും” വച്ചു.

പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ അമ്മ ചോദിച്ചു, ഉണ്ണാന്‍ വരില്ലേടാ നീ? നല്ല ഫ്രെഷ് ചെമ്മീന്‍ കിട്ടിയത് നിനക്കിഷ്ടമുള്ളത് പോലെ റോസ്റ്റ് ആക്കാന്‍ വേവിച്ച് വെച്ചിട്ടുണ്ട്. ചാള കൂട്ടാനും, വാഴകൊടപ്പന്‍ തോരനും ഉണ്ട്.

ചാന്‍സ് കുറവാ അമ്മെ. പറ്റിയാല്‍ വരാം.

അത് ശരി. നിനക്കിഷ്ടമായതിനാലാ സ്വര്‍ണ്ണത്തിന്റെ വില കൊടുത്ത് ചെമ്മീന്‍ വാങ്ങിയത്. മൂക്കറ്റം കുടിച്ച് അവിടേം, ഇവിടേം തെണ്ടി തിരിയാണ്ടിവിടെ വന്നോ ഉച്ചക്ക് മര്യാദക്ക്, അല്ലെങ്കില്‍ കൊല്ലും ഞാന്‍.

എത്ര വലുതായാലും അമ്മ എന്നും അമ്മ തന്നെ. കണ്ണില്‍ പൊടിഞ്ഞ കണ്ണുനീര്‍ തുടച്ച് ഞാന്‍ തിരിച്ചു ചെന്നമ്മയുടെ കവിളില്‍ ഉമ്മ വെച്ചു.

ഒന്നു പോഡ ചെക്കാ കൊഞ്ചാണ്ട്. പോയിട്ട് ഉച്ചക്ക് വാ. അധികം കുടിക്കാനൊന്നും പോകണ്ടട്ടാ. ഒന്നുമില്ലെങ്കില്‍ നിനക്ക് രണ്ട് പെണ്‍ പിള്ളാരാ...അതോര്‍ത്തോ....അമ്മ വീണ്ടും ഓര്‍മ്മിപ്പിച്ചു.

വീട്ടിന്ന് പുറത്തിറങ്ങിയപ്പോള്‍ ഒരു കാലി ഓട്ടോ പോകുന്നു. “ഏയ് ഓട്ടോ“ എന്ന് വിളിച്ചപ്പോള്‍ ഡ്രൈവര്‍ വണ്ടി നിറുത്തി.

ലോങ്ങാ, ഷോര്‍ട്ടാ?

ദൈവമേ, നമ്മുടെ നാടും ഇത്ര ഫ്രീ ആയാ? ഒരു ഓട്ടോ വിളിച്ചാല്‍ പോലും ലോങ്ങാ ഷോര്‍ട്ടാ എന്നൊക്കെ അറിയാതെ ഇവനൊന്നും പുറപ്പെടില്ലെ ദൈവമേ എന്നൊക്കെയാണ് എന്നാണാദ്യം ആലോചിച്ചത്, എങ്കിലും പറഞ്ഞു, മീഡിയമാ, സാഹിത്യ അക്കാദമി വരെ.

ഒരു മണിക്ക് മുന്നെ തന്നെ സാഹിത്യ അക്കാദമയില്‍ എത്തി ചേര്‍ന്നു.

വേദിയില്‍ നമ്മുടെ പ്രിയങ്കരനായ എം ടി മുതല്‍ ഒന്നൊന്നര ഡസന്‍ എഴുത്തുകാര്‍. ബാലചന്ദ്രന്‍ ചുള്ളിക്കാട് മൈക്കിനു മുന്നില്‍ നിന്നുകൊണ്ട് പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. ഇരിക്കാനായ് ഒരു കസേര തപ്പി നടക്കുകയായിരുന്ന ഞാന്‍ കസേര കിട്ടാതെ, കമന്റ് കിട്ടാത്ത ബ്ലോഗറെ പോലെ ഇപ്പോ കിട്ടും, കിട്ടും എന്ന പ്രതീക്ഷയോടെ കണ്ണും തുറുപ്പിച്ച് നിന്നു.

ദൈവം എപ്പോഴും കൂട്ടിനുള്ളതിനാല്‍ മുന്‍ നിരക്ക് പിന്നിലുള്ള അഞ്ചാമത്തെ നിരയില്‍ ഇരിക്കുന്ന ഒരുവന്റെ മൊബൈലില്‍ ഒരു വിളി വന്നതിനാല്‍ അവന്‍ എഴുന്നേറ്റതും, ഞാന്‍ അന്ത ഇരിപ്പിടത്തെ പുടിച്ചതും ഒരേ വേള താന്‍.

ഞാന്‍ ഇരുന്നതും, എം ടി സീറ്റില്‍ നിന്നും എഴുന്നേറ്റു.

അയ്യോ ഇത്ര ബഹുമാനം വേണ്ട മാഷെ എന്ന് പറയാന്‍ നാവു പുറത്തേക്കിട്ടപ്പോഴേക്കും സംഭവം ഓടി. ചുള്ളിക്കാടിന്റെ പ്രസംഗത്തിലെ ചില വരികള്‍ അത്രകണ്ട് കേമമായിരുന്നതിനാലും വിശപ്പിന്റെ വിളി വന്നതിനാലും എം ടി സാര്‍ എഴുന്നേറ്റതായിരുന്നു.

സമയം ഒന്നര കഴിഞ്ഞിരിക്കുന്നു. സാഹിത്യകാരനല്ല ഏത് വെളിച്ചപാടിനും വിശക്കും ഉച്ചക്ക് ഒന്നരമണീക്ക്. കാരണം ഐക്യ രാഷ്ട്രസഭാ സമ്മേളനം പോലെ ഇരിക്കുന്നതിന്റെ മുന്‍പിലെ മേശമേല്‍ ബിസ്ക്കറ്റും, ധാതുദ്രവ്യം അടങ്ങിയ വെള്ളവും ഒന്നും ഇവിടെ ഇല്ല. മൂട്ട മുട്ടയിട്ട് കളിക്കുന്ന ഒരു കസേര കിട്ടിയതില്‍ ഇരുന്ന് അടുത്ത പരിപാടിക്ക് കണ്ണുംനട്ട്, കാതോര്‍ത്തിരുന്നു.

എം ടി എഴുന്നേറ്റ് പോയപ്പോള്‍ ചുള്ളി ചേട്ടന് ഒരു ഗുമ്മില്ല. ഞാന്‍ എന്തെങ്കിലും തെറ്റ് പറഞ്ഞോ എന്ന് ചോദിച്ച് പുള്ളീ മൈക്ക് മടക്കിയപ്പോള്‍ കാണികള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് ഒറ്റക്കും, തെറ്റക്കുമായി അവനവന്റെ വഴിക്ക് നടന്നുപോവാന്‍ തുടങ്ങി.

വെള്ളം വെള്ളം സര്‍വത്ര, ഇല്ല തുള്ളി കുടിക്കാനായി, എന്റെ ഫോണ്‍ റിങ്ങടിച്ചു (ഞാന്‍ തന്നെ ആലപിച്ച് ഫോണില്‍ കയറ്റിയത്). എം ടി എന്തായാലും എഴുന്നേറ്റ് പോയി. പിന്നെ ഞാനെന്തിനിവിടെ ഇരിക്കണം? ഞാനും കസേരയില്‍ നിന്നും എഴുന്നേറ്റു. പുസ്തക സ്റ്റാളുകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി. രണ്ട് മൂന്ന് പുസ്തകങ്ങള്‍ വാങ്ങി. സമയം രണ്ടാകുന്നു. ഇടത്തും, വലത്തും തപ്പി എവിടെയെങ്കിലും വൈശാഖന്‍ മാഷുണ്ടോ?

ഇല്ല. എവിടേയും കാണാനില്ല.

ഫോണെടുത്ത് നമ്പര്‍ കുത്തി.

വൈശാഖന്‍ മാഷെ, എവിടെയാ?

കുറുമാനെ, ഞാന്‍ ഇവിടെ രാമനിലയത്തിലെത്തി. താന്‍ ഒരു ഓട്ടോ പിടിച്ചിങ്ങോട്ട് പെട്ടെന്ന് വാ.

ശരി മാഷെ.

സാഹിത്യ അക്കാദമിക്ക് മുന്നില്‍ ഇഷ്ടം പോലെ ഓട്ടോ ഉണ്ടായിരുന്നതിനാല്‍ ഓടേണ്ടി വന്നല്ല എനിക്കധികം!

രാമനിലയത്തിനുള്ളില്‍ കയറിയപ്പോള്‍ തന്നെ കണ്ട സെക്യൂരിറ്റി കാരനോട് ചോദിച്ചു, എം ടി സാറ്?

ഒന്നാമത്തെ നിലയിലുണ്ട് സാറെ.

നേരെ വിട്ടു ഒന്നാമത്തെ നിലയിലേക്ക്.

അവിടെ ചെന്നപ്പോള്‍ ഒരു ഹാളാണ്. സ്റ്റേജില്‍ എം ടി സാറും, വി കെ ശ്രീരാമേട്ടനും, വൈശാഖന്‍ മാഷും മറ്റു പലരും ഇരിക്കുന്നു. മുന്നില്‍ ഒരു പത്ത് മുപ്പത് പേര്‍ ഇരിക്കുന്നുമുണ്ട്. മുന്നില്‍ ഇരിക്കുന്നവര്‍ എന്തൊക്കെയോ ചോദിക്കുന്നു. എം ടി സാര്‍ ഉത്തരവും നല്‍കുന്നു.

ഞാനും എന്റെ കസിന്‍ അനൂപും മണ്ടയൊതുങ്ങി ഉള്ളില്‍ കയറി. ബാഗില്‍ നിന്നും ഹാന്റിക്യാമെടുത്ത് അനൂപിനു കൈമാറി. ഡാ ഇത് നീ നോക്ക്.

വേണോ ചേട്ടാ?

വേണം. ചുമ്മാ പിടി.

മുന്നില്‍ ഇരിക്കുന്നവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു, മനോഹരമായി എം ടി മാഷ് ഉത്തരങ്ങള്‍ നല്‍കുന്നു. ചിലര്‍ കയ്യിലിരിക്കുന്ന നോട്ട് പാഡില്‍ എഴുതിയെടുക്കുന്നു.

അത് ശരി! എല്ലാരും ചോദിക്കുന്നു ചോദ്യങ്ങള്‍. എന്തു കൊണ്ട് തനിക്ക് ചോദിച്ചുകൂടാ? ലഹരി വിടാത്ത മനസ്സ് എന്നോട് ചോദിച്ചു!

അരയും, തലയും മുറുക്കാനും, ചുരിക പുറത്തെടുക്കാനും ഞാന്‍ നിന്നില്ല, പക്ഷെ കിട്ടിയ ഒരു ഗ്യാപ്പില്‍ ഞാന്‍ ചോദിച്ചു, അല്ല സര്‍, ബ്ലോഗുകളെ കുറിച്ചെന്താണഭിപ്രായം?

ബ്ലോഗിങ്ങിനെ കുറിച്ച് ഞാന്‍ നിരക്ഷരനാണ്. അതിനാല്‍ തന്നെ അഭിപ്രായം പറയാന്‍ എനിക്ക് പറ്റില്ല. അദ്ദേഹം ഒറ്റവാക്കില്‍ ഉത്തരം തന്നു.

അവിടെ നിറുത്തിയാല്‍ മതിയായിരുന്നു എനിക്ക്. ഇല്ലല്ലോ?

ഇരച്ച് കൊണ്ടിരിക്കുന്ന ലഹരിയുടെ ഓളങ്ങള്‍ തലയില്‍ പിന്നേയും തിരമാലകളുയര്‍ത്തി. തിരമാലകള്‍ കരയിലേക്കടുപ്പിക്കുന്ന മുത്തുചിപ്പിയേ പോലെ പിന്നേയും എന്റെ തലയില്‍ ചോദ്യങ്ങള്‍ വിരിഞ്ഞു.

അതല്ല സര്‍, നിരക്ഷരനാണെന്ന് പറഞ്ഞ് ഒഴിഞ്ഞ് പോകാന്‍ താങ്കളെ പോലെ ഒരു മനുഷ്യനു കഴിയുമോ? ഉദാഹരണത്തിനു, താങ്കള്‍ ഫ്ലൈറ്റില്‍ കയറാറുണ്ടല്ലോ?

ഉവ്വ്, ഞാന്‍ കയറാറുണ്ട്.

ഫ്ലൈറ്റില്‍ കയറാന്‍ പൈലറ്റൊന്നും ആവണ്ട സര്‍. താങ്കള്‍ പൈലറ്റായിട്ടൊന്നുമല്ലല്ലോ ഫ്ലൈറ്റില്‍ കയറുന്നത്. അതു പോലെ തന്നെയാണ് സര്‍, ബ്ലോഗ്. താങ്കള്‍ക്ക് ഒന്നുമറിയില്ലെങ്കിലും ഒന്ന് കയറിയാല്‍ മതി. പിന്നെ ഒക്കെ സേഫ് ആണ്, ഞാന്‍ വാചാലനാവാന്‍ തുടങ്ങി.

ശൂ, ശൂഊ.

ആരണ്ടാ എന്റെ ചുമലില്‍ തോണ്ടുന്നത് എന്നറിയാന്‍ ഞാന്‍ പിന്‍ തിരിഞ്ഞൊന്നു നോക്കി.

ഒരു മാന്യദ്ദേഹം തന്നെ. പ്രായം എന്നേക്കാളും വളരെ കൂടുതല്‍, തലയിലെ മുടിയും!

എന്താ മാഷെ? അല്പം ദ്വേഷ്യത്തോടെ ഞാന്‍ ചോദിച്ചു.

അല്ല മാഷെ, മാഷവിടെ ഇരിക്ക്. ഇത് പത്ര സമ്മേളനമാ. അല്ലാണ്ട് ബ്ലോഗ് സമ്മേളനമല്ല!

പഴുപ്പിച്ച വെള്ളാരം കല്ല് തൊണ്ടയിലൂടെ വിഴുങ്ങിയ ഒരനുഭൂതി ആ നിമിഷം എനിക്ക് ലഭിച്ചു. പൂച്ചക്കെന്തിനു പൊന്നുരുക്കുന്നിടത്ത് കാര്യം? നിമിഷങ്ങള്‍ക്കകം ഞാനും കസിന്‍ അനൂപും അവിടുന്ന് സ്കൂട്ടായി.

ഒരു ഓട്ടോ എടുത്ത് നേരെ ഊരകത്തുള്ള അനൂപിന്റെ അഥവാ എന്റെ ചെറിയമ്മയുടെ വീട്ടിലേക്ക്.

വീട്ട് പറമ്പിന്റെ ഗേറ്റ് തുറന്ന് ഉള്ളില്‍ കടന്നതും, ഒട്ടു മൂവാണ്ടാന്റെ മാങ്ങകള്‍ എന്നെ സ്വാഗതം ചെയ്തു. ഉമ്മറകോലായില്‍ പ്രശസ്ഥ ജ്യോസ്ത്യനും, ഭാഗ്യ രത്ന പണ്ഠിതനുമായ എന്റെ ചെറിയച്ഛനും, അദ്ദേഹത്തിനു കട്ടക്ക് കട്ടക്ക് നില്‍ക്കുന്ന എന്റെ ചെറിയമ്മയും ഇരുപ്പുണ്ടായിരുന്നു.

ചെറിയമ്മേ, ഒരല്പം മുളകു പൊടിയും, ഉപ്പും, വെളിച്ചെണ്ണയുമൊഴിച്ച് തിരുമ്മി ഇങ്ങെടുക്ക് എന്ന് ഞാന്‍ പറഞ്ഞപ്പോഴേക്കും, അനൂപ് ഉള്ളതില്‍ മൂക്കാറായ മുന്നാല് മൂവാണ്ടന്‍ മാങ്ങ പറിച്ച് ചെന ഉരച്ച് കളഞ്ഞ് എത്തി.

വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടികാലത്ത് ചെയ്തിരുന്ന പോലെ മാങ്ങ ചെത്തി മുളകും, ഉപ്പും ചേര്‍ത്ത് ആവോളം കഴിച്ച് ഞാന്‍ എന്റെ കൊതിയടക്കി.

ഡാ സമയം മൂന്ന് കഴിഞ്ഞല്ലോ. നീ ഊണു കഴിച്ചാ?

ഇല്ല.

ഊണെടുക്കട്ടെ?

എന്താ സ്പെഷല്‍?

അവിയലുണ്ട്, പാവക്കാ തോരനും.

വേണ്ട. ഞാന്‍ വീട്ടില്‍ പോയിട്ട് കഴിക്കാം. അമ്മ നല്ല ചെമ്മീന്‍ വച്ചിട്ടുണ്ട് ചെറിയമ്മേ, പിന്നൊരു ദിവസം വരാം എന്ന് പറഞ്ഞ് ഞാന്‍ യാത്രപറഞ്ഞിറങ്ങി.

48 comments:

കുറുമാന്‍ said...

"കെട്ടുവിടാതെ നാലുകെട്ട്"

പലപ്പോഴും പോസ്റ്റുകളുടെ വലുപ്പം കൂടുന്നു എന്ന പരാതി ലഭിക്കുന്നതിനാല്‍ ഈയൊരു പോസ്റ്റ് രണ്ടായി എഴുതാം എന്ന് കരുതി.

വായിച്ചിട്ട് പറയൂ......ഇത് കഥയല്ല, വെറും ഒരു അനുഭവകുറിപ്പ്.

ഭാക്കി ഭാഗം നാളെ യു എ ഇ ബൂലോഗമീറ്റിനു ശേഷം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇരിക്കട്ടെ ഒരു തേങ്ങയടി എന്റെ വക (((((((((((((ഠേ))))))))))))))

പത്രസമ്മേലനത്തിനിടേല്‍ ബ്ലൊഗ് സമ്മേളനം നടത്തീ ല്ലെ.ഹോ, സമ്മതിച്ചു

എന്നിട്ട് ചെമ്മീനും കൂട്ടി ചോറുണ്ടോ?

Jayarajan said...

ഛേ, ഈ പ്രീയേച്ചി ഇടയ്ക്കു കയറി വന്നില്ലായിരുന്നെങ്കില്‍ കുറുമാന്‍ ചേട്ടന്റെ ഒരു പോസ്റ്റിനെങ്കിലും തേങ്ങയടിക്കാമായിരുന്നു :( ഇനി ബാക്കി വായിക്കട്ടെ!

മരമാക്രി said...

നായര്‍ സ്ത്രീകളെപറ്റിയുള്ള ശശിധരന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കൂ. http://maramaakri.blogspot.com/

ഹരിത് said...

നല്ല കഥ. അല്ല നല്ല അനുഭവക്കുറിപ്പു്. പിന്നെ എം. റ്റി യ്ക്കും കുറുമാനും ഒക്കെ എന്തും ആകാമല്ലോ.!!!! മാങ്ങേം തിന്നാം ചെമ്മിനും കഴിക്കാം.

പൊറാടത്ത് said...

പോസ്റ്റ് വായിച്ച് വായേല് ഒരു കപ്പലോടിയ്ക്കാനുള്ള പരുവത്തിലായി...ചെമ്മീന്‍.., ചാള.., മൂവാണ്ടന്മാങ്ങ ഉപ്പും മുളകും കൂട്ടിയത്.., പിന്നെ ബ്ലാക്ക് ലേബലും.. ബാക്കി വേഗം താ..

ഹോ.. രണ്ട് പേര് ഇവിടെ നേരത്തെ സ്ഥലം പിടിച്ചിട്ടുണ്ടല്ലോ..

ശ്രീ said...

അനുഭവക്കുറിപ്പ് നല്ല ഹൃദ്യമായി എഴുതിയിരിയ്ക്കുന്നു, കുറുമാന്‍‌ജീ... അധികം വൈകാതെ ബാക്കി കൂടി പോസ്റ്റൂ... അല്ലെങ്കില്‍ മീറ്റ് വിശേഷങ്ങളെപ്പോ എഴുതും? :)

“എത്ര വലുതായാലും അമ്മ എന്നും അമ്മ തന്നെ. കണ്ണില്‍ പൊടിഞ്ഞ കണ്ണുനീര്‍ തുടച്ച് ഞാന്‍ തിരിച്ചു ചെന്നമ്മയുടെ കവിളില്‍ ഉമ്മ വെച്ചു.”
ഇതിനു തരണം ഒരു 100 മാര്‍ക്ക്.

മൂവാണ്ടന്‍ മാങ്ങ ഉപ്പും മുളകുപൊടിയും വെളിച്ചെണ്ണയും ചേര്‍ത്ത് തിന്നുന്ന ശീലം എനിയ്ക്കുമുണ്ടായിരുന്നു. ഓര്‍ക്കുമ്പോഴേ വായില്‍ വെള്ളം വരുന്നു.

ദിലീപ് വിശ്വനാഥ് said...

കുറുമാന്‍‌ജി ഞാന്‍ കഥയെഴുതുകയാണെന്ന് ജി‌ടോക്കില്‍ മെസ്സേജ് ഇട്ടപ്പോള്‍ മുതല്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് ഇപ്പൊ വരും,ഇപ്പൊ വരും എന്ന്.
എന്തായാലും വന്നു, വായിച്ചു, നമിച്ചു.
നാലുകെട്ടാഘോഷങ്ങള്‍ക്ക് പോകുമ്പോള്‍ ഫിറ്റ് ആയിത്തന്നെ പോണം.

മാഷേ, അത് വെബ്‌ക്യാം ആണോ ഹാന്റി ക്യാം ആണോ?

nandakumar said...

ചെമ്മീന്‍ റോസ്റ്റ് , ചാള കൂട്ടാനും, വാഴകൊടപ്പന്‍ തോരനും.പിന്നെ, മുളകു പൊടിയും, ഉപ്പും, വെളിച്ചെണ്ണയുമൊഴിച്ച് മൂവാണ്ടന്‍ മാങ്ങ.....ഹുംഹുംഹും... കൊതിപ്പിക്കല്ലെ മാഷെ, ഇന്നു വെള്ളിയാഴ്ച..ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടാ അല്ലേല്‍ ഞാന്‍ ചിലപ്പോ നാട്ടീപ്പോയെന്നു വരും...
“കമന്റ് കിട്ടാത്ത ബ്ലോഗറെ പോലെ ഇപ്പോ കിട്ടും, കിട്ടും എന്ന പ്രതീക്ഷയോടെ “
അനുഭവിച്ചോണ്ടിരിക്കുന്നതിനാല്‍ അതു രസിപ്പിച്ചു...കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്.
http://nandaparvam.blogspot.com

കരീം മാഷ്‌ said...

അപ്പോള്‍ കുറുമാന്‍ ഇപ്പോഴും കമ്പ്യു‌ടറിനു മുന്നിലിരിക്യാ..!
നല്ല കഥ!
ഞാനിതാ സംഗമത്തിനു ഇറങ്ങി.
ബാക്കി വന്നിട്ട് വായിക്കാം

അല്ഫോന്‍സക്കുട്ടി said...

"മൂക്കറ്റം കുടിച്ച് അവിടേം, ഇവിടേം തെണ്ടി തിരിയാണ്ടിവിടെ വന്നോ മര്യാദക്ക്, അല്ലെങ്കില്‍ കൊല്ലും ഞാന്‍"

അമ്മ പറഞ്ഞതന്നെയാ ഈ പെങ്ങള്‍കുട്ടിക്കും പറയാനുള്ളൂ. കെട്ട് വിടാണ്ട് ഇത് വായിച്ചിട്ട് ഈ അല്ഫോന്‍സക്കുട്ടി എന്നു തൊട്ടാ എന്റെ പെങ്ങളായതെന്നു ചോദിക്കരുത്. (ഓള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രദേഴ്സ് ആന്ഡ് സിസ്റ്റേഴ്സ് എക്സെപ്റ്റ് മൈ കെട്ട്യോന്‍)എന്നല്ലേ ചെറുപ്പത്തില്‍ പഠിച്ചത്.

[ nardnahc hsemus ] said...

വിവരണം കൊള്ളാം.
പക്ഷെ,ഓര്‍ക്കൂട്ടില്‍ കണ്ട ആ “ബ്ലോഗ്ഗര്‍” എവിടെ??
മാറി മാറി പോസ് ചെയ്തെടുത്ത ഫോട്ടോകളെക്കുറിച്ചെവിടെ?

(ചുമ്മാ ചോദിച്ചതാ.. :) )

chithrakaran ചിത്രകാരന്‍ said...

കൊള്ളാം.
സര്‍വ്വജ്ഞ ജ്ഞാനപീഠം കയറിയവരോട് ബ്ലോഗിനെക്കുറിച്ച് ചോദിക്കരുത്.
:)

Rare Rose said...

കുറുമാന്‍ ജീ..ഈ വഴിയിപ്പോളാ കണ്ടതു...പത്ര സമ്മേളനത്തിലെ ബ്ലോഗ് ചോദ്യം,ചെമ്മീന്‍.., ചാള.., മൂവാണ്ടന്മാങ്ങ ഉപ്പും മുളകും കൂട്ടിതിന്നല്‍...ആകപ്പാടെ കലക്കിട്ടാ..പിന്നെ അമ്മയുടെ ആ വര്‍ത്തമാനം...എന്തോ ആ ഭാഗം ഒത്തിരി ഇഷ്ടായി...അമ്മമാര്‍ എവിടെയും എപ്പോഴും അങ്ങനെ ആണല്ലോ...യു എ ഇ ബൂലോഗമീറ്റിനു എല്ലാ വിധ ആശംസകളും......:-)

കാര്‍വര്‍ണം said...

കുറുജീ ബാക്കീം കൂടി വായിച്ചിട്ട് കമന്റാം ട്ടോ

തോന്ന്യാസി said...

ഫ്ലൈറ്റില്‍ കയറാന്‍ പൈലറ്റൊന്നും ആവണ്ട സര്‍. താങ്കള്‍ പൈലറ്റായിട്ടൊന്നുമല്ലല്ലോ ഫ്ലൈറ്റില്‍ കയറുന്നത്. അതു പോലെ തന്നെയാണ് സര്‍, ബ്ലോഗ്. താങ്കള്‍ക്ക് ഒന്നുമറിയില്ലെങ്കിലും ഒന്ന് കയറിയാല്‍ മതി. പിന്നെ ഒക്കെ സേഫ് ആണ്.......

ഈ ഉപദേശം എം.ടി.ക്ക് നല്‍കിയതിന് എന്റെ വക കൈയടി.......

പാരസിറ്റമോള്‍ said...

കുറുമാനേ...... വളരെ ലേയ്റ്റ്‌ ആയിട്ടാണു ബൂലോഗം കാണുന്നത്‌ ഇന്നലെ ഇരുന്ന് യൂറോപ്പ്‌ സ്വപ്നം ൧൪ ഭാഗവും വായിച്ചു ഇത്റയും സത്യസന്ധവും ത്രില്ലിങ്ങും ആയ ഒരു യവ്വനം അനുഭവിച്ച ഗുരുവേ പ്രണാമം പുതിയ പോസ്റ്റും തകറ്‍ത്തു

ഗീത said...

കുറുമാന്‍ ജീ, നല്ലപോസ്റ്റ്.
അമ്മയോടുള്ള സ്നേഹം പകര്‍ത്തിയ ആവരികള്‍ !
വെറും രണ്ടു വരികള്‍ കൊണ്ട് ആ സ്നേഹത്തിന്റെ ആഴം മുഴുവന്‍ വെളിപ്പെടുത്തി...

പിന്നെ എത്ര ഭാഗ്യവാന്‍ ! എം.ടി.യെ ഒക്കെ നേരിട്ടു കാണാന്‍ കഴിഞ്ഞല്ലോ.
അടുത്ത ഭാഗം വേഗം പോസ്റ്റുക.

vadavosky said...

വല്യ സാഹിത്യകാരന്മാരോട്‌ സംസാരിക്കണമെങ്കില്‍ രണ്ട്‌ ബ്ലാക്ക്‌ ലേബലെങ്കിലും മിനിമം വേണമെന്ന് മനസ്സിലായി.:)

yousufpa said...

നമുക്ക് പറയാനുള്ളത് ഏത് ദേവേന്ദ്രന്റെ മുഖത്തു നോക്കിയും പറയാം...
ആ സ്വാതന്ത്ര ബോധമാണ് ...കുറുമാന്‍ ചെയ്തതും..ഇത്തിരി തരിപ്പിലായിരുന്നതുകൊണ്ട്,മൂപ്പ് കൂടീന്നേള്ളൂ..
എന്തായാലും പെട്ടെന്ന് സ്കൂട്ടായതു നന്നായി.

അടുത്തത് പെട്ടെന്നെഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

ശ്രീവല്ലഭന്‍. said...

അല്ല മാഷെ, മാഷവിടെ ഇരിക്ക്. ഇത് പത്ര സമ്മേളനമാ. അല്ലാണ്ട് ബ്ലോഗ് സമ്മേളനമല്ല! :-)


ചിരിപ്പിച്ചു :-)

,, said...

ഇതേ പോലെ താടിയും “ മുടിയുമുള്ള” ഒരാളെ സിംഗപ്പൂര്‍ വച്ച് കണ്ടു. നിങ്ങള്‍ തന്നെയായിരുന്നോ അത് ?

അഭയാര്‍ത്ഥി said...

മറുമൊഴിയിലെ തലക്കെട്ടിന്റെ മോഹിനിരൂപദര്‍ശനത്താല്‍ ലിംഗത്തില്‍ ഞെക്കുമ്പോള്‍ ഇഷ്ട്ടാനിഷ്ട്ടങ്ങളുടെ അതിര്‍വരമ്പുകള്‍ലംഘിച്ച്‌ ഏതൊക്കേയോ ബ്ലോഗിനി ശരീരങ്ങളിലേക്ക്‌ മറിഞ്ഞ്‌ വീഴുന്നു.

ഇഷ്ടമില്ലാത്തിടത്തെ അഗമ്യ ഗമനം താല്‍പ്പര്യമില്ലാത്തതിനാല്‍ കണ്ടന്റെന്ത്‌, കാണാത്തതെന്ത്‌ എന്ന്‌ ചിന്തിക്കാതെ ഉടന്‍ കെയ്ത്ത്‌ വാടി 14 ആം ലൈന്‍ വഴി ഗ്രാന്‍ഡ്‌ റോഡ്‌ സെന്റ്രലിലെത്തി ഫാസ്റ്റ്‌ ട്രയിനില്‍ സണ്ടാസ്‌ റോഡ്‌ വഴി ചിഞ്ച്‌ പോക്കിലിയില്‍ എത്തുന്നു.

എന്നാല്‍ ഈച്ചനച്ചിച്ചതും ഭോഗി മൂര്‍ച്ചിച്ചതും പാലെന്നമട്ടില്‍ ഇഷ്ടപ്പെട്ടിടത്തെതിയെങ്കില്‍ പിന്നെ ഇപ്പണി കഴിഞ്ഞ്‌ മതി മറ്റേപണികളെല്ലാം എന്ന്‌ കരുതി ബ്ലോഗാസക്തിയിലും ബ്ലോഗാലസതയിലും മുഴുകുന്നു.

അങ്ങിനെ മുഴുകി ഇവിടേയും.

ഒര്‌ വാക്ക്‌ മാത്രം പറയട്ടെ...

ആ കശ്മലന്‍ ബ്ലോഗിനെ കുറിച്ചറിയാത്ത എംട്ടിക്കിട്ട്‌ ഒന്ന്‌ പൊട്ടിക്യാര്‍ന്നില്ലെ കുറുമാനെ നിനക്ക്‌...............

രസിച്ചേര്‍ക്ക്‌ണ്‌.

കനല്‍ said...

പിന്നെ ഒക്കെ സേഫ് ആണ്, ഞാന്‍ വാചാലനാവാന്‍ തുടങ്ങി.
അല്ലേലും തുടങ്ങിയ പിന്നെ അതൊരു ഒന്നൊന്നര തുടക്കമാണല്ലോ?

ആവനാഴി said...

പ്രിയ കുറുമാന്‍ മാഷെ,

കെട്ടുവിടാതെ നാലുകെട്ട് വായിച്ചു. രസകരമായ പ്രതിപാദനശൈലികൊണ്ടു അനുഗൃഹീതമായ രചന. ഇടതടവില്ലാതെ വായിച്ചു പോയി.

ഐ കുഡ് ഫീല്‍ ദ അണ്‍‌മിസ്റ്റേക്കബ്‌ള്‍‍ കുറുമാനിക് ടച്ച്. ഇറ്റ് ഡെഫനിറ്റ്ലി ഈസ് എ ഫൈന്‍ പീസ് ഓഫ് റൈറ്റിംഗ്.

ഇനിയും പോരട്ടെ ഒട്ടും വൈകാതെ.

സസ്നേഹം
ആവനാഴി.

ഗീത said...

അവിടെ വന്ന് 50 തികച്ചു തന്നതിന് വളരെ നന്ദി കുറുമാന്‍ ജീ. തീര്‍ച്ചയായും എഴുതാന്‍ വളരെയധികം പ്രേരകം തന്നെയാണ് ശ്രീ. കുറുമാനെപ്പോലുള്ളവരുടെ കമന്റുകള്‍. നന്ദിയുണ്ട്.

പാച്ചേരി : : Pacheri said...

ചെമ്മീന്‍ വേണ്ടാന്നു പറഞ്ഞ് നാലുകെട്ടിന്റെ പിറകേപോയാലും അവസാനം ചെമ്മീന്‍ തന്നെ വേണ്ടി വന്നു...എത്ര വാറ്ഷികം കഴിഞ്ഞാലും ചെമ്മീന്‍ ചെമ്മീന്‍ തന്നെ.....

എം.എച്ച്.സഹീര്‍ said...

അര്‍ത്ഥം അറിഞ്ഞ കുറുമാണ്റ്റെ വാക്കുകള്‍ക്ക്‌ നന്ദി....സാഹിത്യ വിേശേഷണങ്ങള്‍...നന്നായി..പാമ്പ്‌ പടം പൊഴിക്കുന്നത്‌ പോലെ ഇടയ്ക്ക്‌ അക്ഷരതറവാടിലെ യാത്ര ഗുണം ചെയ്യും,ലഘുവായ ഭാഷ വായിക്കാന്‍ മനസ്സുതന്നു..

ഹരിശ്രീ said...

കുറുമാന്‍ ജീ,

നല്ല അനുഭവക്കുറിപ്പ്...

ബാക്കി ഭാഗത്തിനായി കാത്തിരിയ്കുന്നു...

ആശംസകളോടെ...

ബൈജു സുല്‍ത്താന്‍ said...

എത്ര വലുതായാലും അമ്മ എന്നും അമ്മ തന്നെ.
സത്യം..(പലരും മറക്കുന്ന സത്യം)

ബഹുവ്രീഹി said...

ഗുരു മാന്‍... രസികന്‍ പോസ്റ്റ്..

മ്മഡെ തൃശ്ശൂര്‍ മീറ്റും ഓര്‍മ്മ വന്നു...

asdfasdf asfdasdf said...

ചുള്ളിക്കാടിനിട്ടും ഒരു താങ്ങ് താങീ അല്ലെ.
അടുത്ത ഭാഗം വരട്ടെ.

Kaithamullu said...

കുറു,
വളരെ രസകരം, എഴുത്ത്.

പത്രസമ്മേളനത്തില്‍ ബ്ലോഗിനെപ്പറ്റി പറയാന്‍ വയ്യ, അല്ലേ? ആ ചുള്ളീക്കാടവിടെ ഇല്ലാതിരുന്നത് ഭാഗ്യം!

Radheyan said...

ഒരു കെട്ട് തന്നെ വിടാന്‍ പാട് അപ്പോഴല്ലെ നാലുകെട്ട്.

ചേര്‍ത്തലക്കാരന്‍ said...

കൊള്ളാം, ബാക്കിക്കു വെണ്ടി കാത്തിരിക്കുന്നു.

ബാക്കി കമന്റ് അതുകൂടി വായിച്ച ശെഷം

ബഷീർ said...

“എത്ര വലുതായാലും അമ്മ എന്നും അമ്മ തന്നെ. കണ്ണില്‍ പൊടിഞ്ഞ കണ്ണുനീര്‍ തുടച്ച് ഞാന്‍ തിരിച്ചു ചെന്നമ്മയുടെ കവിളില്‍ ഉമ്മ വെച്ചു.

Sharu (Ansha Muneer) said...

“ഫ്ലൈറ്റില്‍ കയറാന്‍ പൈലറ്റൊന്നും ആവണ്ട സര്‍. താങ്കള്‍ പൈലറ്റായിട്ടൊന്നുമല്ലല്ലോ ഫ്ലൈറ്റില്‍ കയറുന്നത്. അതു പോലെ തന്നെയാണ് സര്‍, ബ്ലോഗ്. താങ്കള്‍ക്ക് ഒന്നുമറിയില്ലെങ്കിലും ഒന്ന് കയറിയാല്‍ മതി. പിന്നെ ഒക്കെ സേഫ് ആണ്, ഞാന്‍ വാചാലനാവാന്‍ തുടങ്ങി.”
ഇതിലൊന്നും ഒരു അത്ഭുതവും തോന്നുന്നില്ല. എം.ടി എഴുന്നേറ്റോടാഞ്ഞത് ആരുടെ ഭാഗ്യമാണോ എന്തോ... വിവരണം കലക്കി

The Admirer said...

കുറൂസ്‌

വിവരണം നന്നായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

sunilraj said...

കൊള്ളാം.. കെട്ടു വിടരുത്‌...

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Toner, I hope you enjoy. The address is http://toner-brasil.blogspot.com. A hug.

Unknown said...

എന്തൊക്കെയായാലും നാലുക്കെട്ടിന്റെ 50 വര്‍ഷത്തിന്റെ ആഘോഷ ചടങ്ങില്‍ ഞങ്ങളുടെയെല്ലാം അഭിമാനമായ കുറുമാന്‍ ജി സംബന്ധിക്കാതെ ഇരുന്നത് പ്രത്യെകിച്ച് നാട്ടില്‍ ഉണ്ടായിട്ട് വളരെ കഷ്ട്മായി പൊയി

Unknown said...

ആ മാങ്ങ മുളകു കൂട്ടി തിന്നുന്നത് കേട്ട്പ്പോള്‍ അറിയാതെ ബാല്യത്തിലേക്കു പോയി ഹോ
കൊതിപ്പിക്കല്ലെ

NITHYAN said...

പള്ളീലച്ചന്‍ പണ്ട്‌ പ്രസംഗത്തിനിടെ ഇടവകയിലെ മെച്ചപ്പെട്ട മദ്യപാനിയായ മത്തായിയോട്‌ പറഞ്ഞു. "ഞാന്‍ ഉറങ്ങുന്നതിനുമുന്നേ എന്റെ ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്‌, മത്തായി അങ്ങിനെ ചെയ്യാറുണ്ടോ?
മത്തായി: കര്‍ത്താവിന്റ കൃപകൊണ്ട്‌ എനക്കാരും ശത്രുക്കളായിട്ടില്ലച്ചോ. പിന്നെ ഇത്രയും കാലത്തെ സേവനം കൊണ്ട്‌ അച്ചന്‍ നേടിയതുമുഴുവന്‍ ശത്രുക്കളെയാണോ എന്റെ കര്‍ത്താവേ.
ആ പള്ളീലച്ചനാണ്‌ കേരളത്തിലെ ഒട്ടുമിക്ക മഹാസാഹിക്യകാരന്‍മാരും. നിര്‍ത്താതെ മണിയടിക്കാന്‍ ശട്ടംകെട്ടിയ അത്യാവശ്യം ഫീച്ചറെഴുത്ത്‌കപ്പ്യാന്‍മാരും കൂടിച്ചേര്‍ന്നാല്‍ ചിത്രം പൂര്‍ത്തിയായി.
ഞാന്‍ ഇരുന്നതും, എം ടി സീറ്റില്‍ നിന്നും എഴുന്നേറ്റു.

"അയ്യോ ഇത്ര ബഹുമാനം വേണ്ട മാഷെ എന്ന് പറയാന്‍ നാവു പുറത്തേക്കിട്ടപ്പോഴേക്കും സംഭവം ഓടി. ചുള്ളിക്കാടിന്റെ പ്രസംഗത്തിലെ ചില വരികള്‍ അത്രകണ്ട് കേമമായിരുന്നതിനാലും വിശപ്പിന്റെ വിളി വന്നതിനാലും എം ടി സാര്‍ എഴുന്നേറ്റതായിരുന്നു."
വരികള്‍ കൊള്ളാം. വരികള്‍ക്കിടയിലേത്‌ അതിലും കൊള്ളാം.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ബ്ലോഗിനെപ്പറ്റി പറഞ്ഞ് പുലിവാലു പിടിക്കാന്‍ അദ്ദേഹമില്ല..!!
എം.ടി മണ്ട ഉപയോഗിച്ചു കുറു.
:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

മോനെ കുറൂ.. നീ ഇരുന്നപ്പം എം.ടി എണീറ്റത് എന്തിനാന്നു പോസ്റ്റ് വയിച്ചു തീര്‍ന്നപ്പോള്‍ മനസ്സിലായി.
കുറുമാന്‍ എഴുതിയത് അടിപൊളി എന്നു പ്രത്യേകം പറയേണ്ടല്ലോ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

kilukkampetty said...
ഇതാരാപ്പാ എന്റെ ബ്ലോഗില്‍ വന്നതു? കുക്കുറൂ എന്റെ ബ്ലോഗില്‍ ആദ്യമായി വന്നതിനും വായിച്ചതിനും(നിന്റെ മറുപടി അറിയാം ആരു വയിച്ചൂന്നാ, എന്നാലും പോട്ടെ)കമന്റിയതുനും സന്തോഷം

April 21, 2008 1:59

മാണിക്യം said...

അവിചാരിതമായി കഴിഞ്ഞ മാസം
നാലുകെട്ട് കയ്യില്‍ കിട്ടി അതു
വീണ്ടൂം കാല്‍ നൂറ്റാണ്ടിനു
ശേഷം കരണ്ടു തിന്നു...
ആ ഹാങ്ങ് ഓവര്‍ മാറീട്ടില്ല....

മാങ്ങ ചെത്തി മുളകും,
ഉപ്പും ചേര്‍ത്ത് ആവോളം
കഴിച്ച് ഞാന്‍ എന്റെ കൊതിയടക്കി!
,
എന്റെ കൊതി ഞാന്‍ ഇവിടെ വയ്ക്കുന്നു !!

സുധി അറയ്ക്കൽ said...

. ഒരു വിത്സ് നേവികട്ടിനു തീകൊളുത്തി പുക അകത്തോട്ടും പുറത്തോട്ടും പുക ഊതി വിട്ട് ക്യാന്‍സറിനെ ക്ഷണിച്ചു. ഇപ്പോ വരില്ല പിന്നെ വരാം എന്ന് ക്യാന്‍സര്‍ പറഞ്ഞപ്പോള്‍ ഹാന്റി ക്യാമെടുത്ത് തോള്‍ സഞ്ചിയിലേക്ക് വച്ചു, ..------ചിരിച്ചുവശായി.


എന്നാലും സാക്ഷാൽ എം.ടിയോട്‌?ഹോ.എന്നാ തൊലിക്കട്ടി.!!!